SignIn
Kerala Kaumudi Online
Friday, 26 April 2024 11.36 AM IST

ഓഡിറ്റ് അദാലത്ത്: റിക്കവറി ഇനത്തിൽ ലഭ്യമായത് 51,94,324 രൂപ

1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ ഫയൽ അദാലത്തിന്റെ ഭാഗമായി ജില്ലയിൽ സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ ഗ്രാമപഞ്ചായത്തുകളുടെ ഓഡിറ്റ് അദാലത്തിൽ റിക്കവറി ഇനത്തിൽ 51,94,324 രൂപ പിരിച്ചെടുത്തു. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെയും പഞ്ചായത്ത് വകുപ്പിന്റെയും ചരിത്രത്തിലെ ഏറ്റവും വലിയ ഓഡിറ്റ് അദാലത്താണ് ആഗസ്റ്റ് 19 മുതൽ ഈ മാസം 6 വരെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് അടിസ്ഥാനത്തിൽ 6 കേന്ദ്രങ്ങളിലായി നടന്നത്.

സംസ്ഥാന ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടർ സുധാദാസ്, ഡെപ്യൂട്ടി ഡയറക്ടർ സതീശൻ എന്നിവരുടെ നിർദ്ദേശപ്രകാരം ഓഡിറ്റ് ഓഫീസർമാരായ രാംമനോഹർ, ഷോബി, ശിവൻ, ബേബി, മീന, ഷീന, ബിത എന്നിവരുടെ നേതൃത്വത്തിലുള്ള 6 ടീമുകളാണ് അദാലത്ത് നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ കെ സിദ്ദിക് എന്നിവരുടെ നേതൃത്വത്തിൽ 6 പെർഫോമൻസ് ഓഡിറ്റ് ടീമുകളും അദാലത്തിൽ പങ്കാളിയായി.

അദാലത്തിൽ

1971 - 72 മുതൽ 2017 - 18 വരെയുള്ള 47 വർഷങ്ങളിലെ 2300 ഓഡിറ്റ് റിപ്പോർട്ടുകളിലെ 33000 ഓഡിറ്റ് ഖണ്ഡികകൾ അദാലത്തിൽ പരിഗണിച്ചു. ഇതിൽ 800 ഓഡിറ്റ് റിപ്പോർട്ടുകളും 24000 ഓഡിറ്റ് ഖണ്ഡികകളും തീർപ്പാക്കി. ഞായറാഴ്ച ഉൾപ്പെടെ അവധി ദിവസങ്ങളിൽ വൈകിട്ട് 7 മണി വരെ അദാലത്ത് നടത്തിയാണ് ഖണ്ഡികകളുടെ പരിശോധന നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.