കണ്ണൂർ: തൊഴിലുറപ്പ് തൊഴിലാളികളോട് ഒപ്പിട്ടു സമരത്തിൽ പങ്കെടുക്കാനുളള സി പി.എം നിർദ്ദേശം അപലപനീയമാണെന്നും ഇത്തരത്തിൽ മേ്രസ്റ്റാളിൽ ഒപ്പുവെച്ച് സമരത്തിൽ പങ്കെടുത്താൽ നിയമപരമായി നേരിടുമെന്നും ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസ് പറഞ്ഞു. കളളക്കഥ മെനഞ്ഞാണ് തൊഴിലാളികളെ കേന്ദ്ര സർക്കാരിനെതിരായി നടക്കുന്ന സമരത്തിന് സി പി.എം ഉപയോഗിക്കുന്നത്. 20പേരിൽ പത്തു പേർ ഒപ്പിട്ട് ജോലി ചെയ്യാനും മറ്റ് പത്ത്‌പേർ സമരത്തിന് പോകാനുമാണ് സി പി.എം നേതൃത്വവും സി.പി.എമ്മുകാരായ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും നിർദ്ദേശം നൽകിയിരിക്കുന്നത്. തൊഴിലുറപ്പ് മേഖലയിൽ ഒരു പരിഷ്‌ക്കാരവും കേന്ദ്ര സർക്കാർ വരുത്തിയിട്ടില്ല. ഒരാളുടെ പണിയും കൂലിയും സർക്കാർ ഇല്ലാതാക്കിയിട്ടില്ല. തിരിമറിക്കാരെ കണ്ടെത്താനും പദ്ധതിമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർണ്ണമായും സുതാര്യത വരുത്താനുമാണ് കേന്ദ്ര സർക്കാർ തയ്യാറായിട്ടുളളത്. പദ്ധതിയുമായി ബന്ധപ്പെട്ട് കളളപ്രചരണം നടത്തി തൊഴിലാളികളെ കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനാണ് മാർക്സിസ്റ്റ് പാർട്ടിയുടേയും സംസ്ഥാന ഭരണകടത്തിന്റെയും ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |