മുംബയ്: കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അദ്ധ്യാപിക അറസ്റ്റിൽ. ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്താണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാലുകാരിയായ നികിത മത്കർ, പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിംഗ് എന്നിവരടക്കം ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നാല് വർഷം മുമ്പാണ് ദേവവ്രത് പ്രിയങ്കയെ വിവാഹം കഴിച്ചത്. ഇയാൾ അടുത്തിടെയാണ് നികിതയുമായി പ്രണയത്തിലായത്. ഇക്കാര്യമറിഞ്ഞ പ്രിയങ്ക ബന്ധം അവസാനിപ്പിക്കണമെന്നും ഭർത്താവിനെ വിട്ടുതരണമെന്നും നികിതയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം.
ട്യൂഷൻ സെന്ററിലെ അദ്ധ്യാപികയായ നികിത സോഷ്യൽ മീഡിയയിലൂടെയാണ് ക്വട്ടേഷൻ സംഘത്തെ പരിചയപ്പെട്ടത്. സംഘത്തിന് മൂന്ന് ലക്ഷം രൂപ നൽകുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രിയങ്കയെ റെയിൽവേ സ്റ്റേഷന് സമീപത്തുവച്ച് ക്വട്ടേഷൻ സംഘം കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |