ന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി രാജ്യത്തിനകത്തും പുറത്തും ഫണ്ട് സ്വരൂപിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പോപ്പുലർ ഫ്രണ്ട് (പി.എഫ്.ഐ) സ്ഥാപനങ്ങളും നേതാക്കളും മാസങ്ങളായി കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഈമാസം ആദ്യം ആന്ധ്രയിലും തെലങ്കാനയിലും 40 സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ 8,31,500 രൂപ പിടിച്ചെടുത്തിരുന്നു.
ഗൾഫിലെ സുസംഘടിതമായ ശൃംഖലയിലൂടെ പി.എഫ്.ഐ രഹസ്യമായി ഫണ്ട് സമാഹരിക്കുകയാണെന്നാണ് കേന്ദ്ര ഏജൻസികൾക്ക് ലഭിച്ച വിവരം. നിയമവിരുദ്ധ മാർഗങ്ങളിലൂടെ ഇന്ത്യയിലെ അനുഭാവികൾ, ഭാരവാഹികൾ, അംഗങ്ങൾ, അവരുടെ ബന്ധുക്കൾ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം വരുന്നതായും റിപ്പോർട്ടു ലഭിച്ചു. ഇത് മറ്റ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നും കണ്ടെത്തി.
പ്രത്യേക മതത്തിൽപ്പെട്ടവരെ കണ്ടെത്തി കൊല്ലാൻ പ്രവർത്തകർക്ക് പരിശീലനം നൽകുന്നുണ്ടെന്നും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തുക
യാണെന്നും അന്നത്തെ റെയ്ഡിന് ശേഷം എൻ.ഐ.എ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |