SignIn
Kerala Kaumudi Online
Friday, 26 April 2024 9.59 PM IST

യുക്രെയിൻ വിദ്യാർത്ഥികളെ പിഴിയാൻ കഴുത്തറുപ്പൻ ഫീസുമായി​ ഏജൻസികൾ

ukraine-students

കൊച്ചി: യുക്രെയിനി​ലെ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് മറ്റ് രാജ്യങ്ങളിൽ ലഭ്യമാകുന്ന തുടർപഠന സാദ്ധ്യതകളിൽ നിന്ന് ലാഭംകൊയ്യാനും ഏജൻസികൾ. യുക്രെയിൻ സർവകലാശാലകളിൽ നിന്നുള്ള മാർക്ക് ലിസ്റ്റിന് (ട്രാൻസ്‌ക്രിപ്റ്റ്) വൻതുകയാണ് ഏജൻസികളും ഇടനിലക്കാരും ആവശ്യപ്പെടുന്നത്.

ആറ് വർഷ കോഴ്‌സിലെ 12ൽ എട്ടും ഒൻപതും സെമസ്റ്റർ പൂർത്തിയാക്കിയവർക്ക് വേണ്ട ട്രാൻസ്‌ക്രിപ്റ്റ് ലഭിക്കാൻ 2,000 ഡോളർ(1.62 ലക്ഷം രൂപ) വരെയാണ് ഏജൻസികൾ ആവശ്യപ്പെടുന്നത്. തങ്ങൾക്ക് ബന്ധമുള്ള ഉസ്ബസ്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് തുടർപഠനത്തി​ന് പോകാൻ തയ്യാറായാൽ മാത്രമേ ട്രാൻസ്‌ക്രിപ്റ്റ് ലഭ്യമാക്കൂവെന്നും ചില ഏജൻസികൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് രക്ഷിതാക്കൾ പരാതിപ്പെട്ടു.അതേസമയം, ചില സർവകലാശാലകൾ വിദ്യാർത്ഥികൾക്ക് സൗജന്യമായും തുച്ഛമായ നിരക്കിലും മാർക്ക്ലിസ്റ്റ് നൽകിയിട്ടുമുണ്ട്.

മാർച്ചിൽ മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കലുകളാണ് പ്രധാന വെല്ലുവിളി. മൊബിലിറ്റി പ്രോഗ്രാം മുഖേന 29 രാജ്യങ്ങളിൽ അത് സാദ്ധ്യമാകുമെങ്കിലും ഇടനിലക്കാരുടെ കാലുപിടിക്കേണ്ട അവസ്ഥയാണ്. ഇരുപത് ലക്ഷത്തിലേറെ മുടക്കിയവർക്ക് ഇനിയും ലക്ഷങ്ങൾ നഷ്ടം വരുമെന്നർത്ഥം.

സോഫ്റ്റ് കോപ്പിക്ക് അംഗീകാരമില്ല
ഓൺലൈൻ മാർക്ക് ലിസ്റ്റ് (സോഫ്റ്റ് കോപ്പി) അല്ല അച്ചടിച്ച മാർക്ക് ലിസ്റ്റ് വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സോഫ്റ്റ് കോപ്പികളിൽ സർവകലാശാലയുടെ സീൽ ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ തടസം പറയുന്നുണ്ട്. ചില യുക്രെയിൻ സർവകലാശാലകളിൽ അന്വേഷണം എത്തുമ്പോൾ വിദ്യാർത്ഥി ഇവിടെ പഠിച്ചതല്ലെന്നും മറുപടി പറയുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

കഴുത്തറുപ്പൻ ഫീസ് നഷ്ടം നി​കത്താൻ
ട്രാൻസ്‌ക്രിപ്റ്റിന് ഈടാക്കുമെന്ന് ഏജൻസികൾ അറിയിക്കുന്ന 1,000മുതൽ 2,000വരെ ഡോളർ ഔദ്യോഗിക നിരക്കല്ല. സർവകലാശാലാ വെബ്‌സൈറ്റുകളിലോ പ്രോസ്‌പെക്ടസുകളിലോ ഇക്കാര്യം പറയുന്നില്ല. യുദ്ധത്തിനു ശേഷമുണ്ടായ നഷ്ടം നികത്താൻ ലക്ഷ്യമിട്ടാണ് ഏജൻസികൾ മാർക്ക് ലിസ്റ്റിന് കഴുത്തറുപ്പൻ ഫീസ് ഈടാക്കുന്നത്.

നേരിട്ട് ചർച്ച; മാർക്ക് ലിസ്റ്റ് ലഭ്യമാക്കുമെന്ന് ഏജൻസികൾ
സുമി സർവകലാശാലയിൽ നിന്നെത്തിയ 300ലേറെ വിദ്യാർത്ഥികളിൽ ഒരു വിഭാഗവും അവരുടെ രക്ഷിതാക്കളും ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഏജൻസിയുമായി ചർച്ച നടത്തി. മാർക്ക് ലിസ്റ്റിന് ഭീമമായ തുക നൽകാനാകില്ലെന്ന് ഇവർ ഏജൻസിയെ അറിയിച്ചു.

എറണാകുളം, പാലക്കാട്, മലപ്പുറം, തൃശൂർ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് കൊച്ചിയിലെത്തിയത്. രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുമെന്നും മാർക്ക് ലിസ്റ്റ് ലഭ്യമാക്കുമെന്നും ഏജൻസി അധികൃതർ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, UKRAINMARKKLIST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.