ചാലക്കുടി: അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണത്തിന് ഇനിയും അനുമതി ലഭിച്ചില്ല. ജില്ലാ കളക്ടറാണ് അനുമതി നൽകേണ്ടത്. ആറുമാസമെങ്കിലും നീളുന്ന നിയന്ത്രണത്തിനായി കൂടുതൽ ചർച്ചകൾ വേണം. ഇതിനുള്ള വകുപ്പുതല യോഗങ്ങൾ നടന്നില്ലെന്ന് അറിയുന്നു. ചാലക്കുടി മുനിസിപ്പൽ ജംഗ്ഷൻ മുതൽ ക്രസന്റ് സ്‌കൂൾ വരെയുള്ള നിയന്ത്രണത്തിനാണ് നിർദ്ദേശം. പൊലീസ്, പൊതുമരാമത്ത്, എൻ.എച്ച്്.എ.ഐ തുടങ്ങിയ വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചാണ് ഗതാഗത നിയന്ത്രണത്തിന്റെ രണ്ടു ദിവസത്തെ ട്രയൽ റൺ നടത്തിയത്. ഇതു സംബന്ധിച്ച പൊലീസിന്റെ അഭിപ്രായമാണ് ജില്ലാ കളക്ടർ ആരായുക. അങ്ങനെയൊരു ആശയ വിനിമയവും ഉണ്ടായിട്ടില്ല. മാത്രമല്ല, ഇത്രയും ദൈർഘ്യമേറുന്ന ഗതാഗത നിയന്ത്രണത്തിന് വേണ്ടത്ര പൊലീസുകാർ ഇല്ലാത്തതും പ്രശ്‌നമാകും. ദേശീയപാതയുടെ കിഴക്ക് ഭാഗം പെട്ടന്ന് അടച്ചിടുന്ന കാര്യത്തിൽ പൊലീസിനും താത്പര്യമില്ലെന്നും പറയുന്നു. ഗതാഗത നിയന്ത്രണം നിലവിൽ വന്നാൽ മുടന്തി നീങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ഇ.കെ.കെ കൺസ്ട്രക്ഷൻ കമ്പനി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |