കോഴിക്കോട്: കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടന റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ഇന്ത്യൻ നാഷണൽ ലീഗു( ഐ എൻ എൽ) മായി ബന്ധമുണ്ടെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിരോധിത സംഘടനയുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഹമ്മദ് ദേവർകോവിലും ഐ എൻ എൽ നേതാവ് പ്രൊഫ മുഹമ്മദ് സുലൈമാനും റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നവരാണ്. ഇത്തരത്തിൽ രാജ്യത്ത് നിരോധിച്ച ഒരു സംഘടനയുടെ നേതൃസ്ഥാനത്തിരുന്നയാൾക്ക് എങ്ങനെ മന്ത്രിയായി തുടരാനാകുമെന്നും സുരേന്ദ്രൻ ചോദിച്ചു. ഐ എൻ എല്ലിനെ ഇടതുമുന്നണി ഒഴിവാക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു.
അതേസമയം, ബി ജെ പിയുടെ ആരോപണം ഐ എൻ എൽ തള്ളി. ഐ എൻ എല്ലിന് റിഹാബ് ഫൗണ്ടേഷനുമായി യാതൊരു ബന്ധവുമില്ലെന്നും കെ സുരേന്ദ്രൻ എന്തിനാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഐ എൻ എൽ നേതാവ് കാസിം ഇരിക്കൂർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |