ന്യൂഡൽഹി:പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനം രാജ്യസുരക്ഷ കണക്കിലെടുത്താണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
വർഗീയവാദത്തിലൂടെ സമാധാനത്തെയും സ്ഥിരതയെയും വെല്ലുവിളിക്കുന്നവർക്കു നേരെ കണ്ണടയ്‌ക്കാനാകില്ല. വർഗീയതയും തീവ്രവാദവും ഭീകരവാദവും തുടച്ചുനീക്കി മതേതര ഐക്യം ഉറപ്പിച്ചുതന്നെ നരേന്ദ്രമോദി സർക്കാർ മുന്നോട്ടുപോകും. മുസ്‍ലിം മത-രാഷ്ട്രീയ കൂട്ടായ്മകൾ പോലും അകലം പാലിക്കുന്ന പി.എഫ്.ഐയോട് പിണറായി സർക്കാരിനുള്ള മൃദു സമീപനമാണ് കേരളത്തെ ഇവരുടെ താവളമാക്കിയത്. പി. എഫ്.ഐ യെയും ആർ.എസ്.എസിനെയും താരതമ്യം ചെയ്യുന്ന കോൺഗ്രസിന്റെ കപട മതേതരവാദം ജനം തിരിച്ചറിയുമെന്നും വി.മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |