ഫ്ളോറിഡ: മണിക്കൂറിൽ 240 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ ഫ്ളോറിഡയിൽ വ്യാപക നാശനഷ്ടം. നിരവധി പേരെ കാണാതായിട്ടുണ്ട്. വൈദ്യുത വിതരണം ഇനിയും പുനസ്ഥാപിക്കാൻ കഴിയാത്തതിനാൽ തെക്കുകിഴക്കൻ ഫ്ളോറിഡ ഇരുട്ടിലാണ്. വീടുകളിലേക്ക് കടൽവെള്ളം ഇരച്ചുകയറി. നിരവധി വാഹനങ്ങളാണ് ഒലിച്ചുപാേയത്. കാറുകൾ ഉൾപ്പടെയുള്ളവ ശക്തമായ കാറ്റിൽ പറന്ന് നദികളിലും കടലുകളിലും വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കടൽവെള്ളം റോഡുകളിലേക്ക് കയറിയതോടെ സ്രാവുകൾ കൂട്ടത്തോടെ റോഡുകളിൽ എത്തുകയും ചെയ്തു. റോഡുകളിൽ സ്രാവുകൾ നീന്തി നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റായിരുന്നു ഇയാൻ എന്നാണ് റിപ്പോർട്ട്. ക്യൂബൻ തീരത്ത് നിന്ന് മെക്‌സിക്കൻ കടലിടുക്കിലേക്ക് പ്രവേശിച്ച ഇയാൻ കാറ്റഗറി നാല് വിഭാഗത്തിൽപ്പെട്ട അതിശക്തമായ ചുഴലിക്കാറ്റായി മാറുകയായിരുന്നു.
WATCH: Weatherman Jim Cantore is nearly blown away while reporting on Hurricane Ian pic.twitter.com/BKV90AFhxG
— BNO News (@BNONews) September 28, 2022
കനത്തമഴയോടെ എത്തിയ ചുഴലിക്കാറ്റിൽ നിരവധി ബോട്ടുകളാണ് മുങ്ങിയത്. കുടിയേറ്റക്കാരായ ഇരുപതോളം പേരെയാണ് കാണാതായത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. 18 ലക്ഷത്തിലധികം ജനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. പ്രധാന വരുമാന മാർഗമായ പുകയിലവ്യവസായത്തെ ചുഴലിക്കാറ്റ് കാര്യമായി ബാധിച്ചിട്ടുണ്ട്. തോട്ടങ്ങൾ ഒട്ടുമിക്കതും നാമാവേശേഷമായ അവസ്ഥയിലാണ്. വീടുകൾക്കും വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകൾ പുറത്തുവരണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കും. ചുഴലിക്കാറ്റ് റിപ്പാേർട്ട് ചെയ്യുന്നതിനിടെ മാദ്ധ്യമപ്രവർത്തകൻ നിലതെറ്റി വീഴുന്നതിന്റെയും റോഡിൽ സ്രാവുകൾ നീന്തിനടക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
@Gutfeldfox somehow a shark ended up in a Fort Myers neighborhood during Hurricane Ian.. 😬 pic.twitter.com/l3WbzgNQHj
— Brad Habuda (@BradHabuda) September 28, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |