തൊടുപുഴ: തൊടുപുഴ താലൂക്ക് തലത്തിലുള്ള എ.ബി.സി സെന്റർ കോലാനിയിലുള്ള ഫാമിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാൻ ജില്ലാ പഞ്ചായത്തിന് റിപ്പോർട്ട് കൈമാറാൻ തീരുമാനം.എ.ബി.സി സെന്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം അടിയന്തരമായി യോഗം ചേർന്നിരുന്നു.ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ മുട്ടത്ത് കക്കോമ്പിൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനും പാർപ്പിക്കുന്നതിനും ഷെൽട്ടർ സൗകര്യം ഏർപ്പെടുത്താനുള്ള അധികൃതരുടെ തീരുമാനത്തിന് എതിരെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയിരുന്നു.ഇതേ തുടർന്നാണ് അധികൃതർ കഴിഞ്ഞ ദിവസം യോഗം ചേർന്നത്.കക്കോമ്പിൽ എ ബി സി സെന്റർ പ്രവർത്തിപ്പിക്കാൻ ജില്ലാ വെറ്ററിനറി ഓഫിസർ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം സ്ഥലത്ത് എത്തി എസ്റ്റിമേറ്റ് തയാറാക്കാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു.സംഭവം വിവാദമായതിനെ തുടർന്ന് അറിഞ്ഞ് ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് ഉൾപ്പെടെയുള്ളവരും ജനപ്രതിനിധികളും സ്ഥലത്ത് എത്തി അധികൃതരുമായി പ്രശ്നം ചർച്ച ചെയ്തിരുന്നു.തൊടുപുഴ നഗരസഭയിലെയും തൊടുപുഴ താലൂക്കിലെ 13 പഞ്ചായത്തുകളിലെയും തെരുവു നായ്ക്കളെ ഇവിടെ എത്തിച്ച് വന്ധ്യംകരിക്കാനാണ് തീരുമാനിച്ചിരുന്നത്.തൊടുപുഴ താലൂക്ക് തലത്തിക്കുള്ള എ ബി സി സെന്റർ കോലാനി ഫാമിൽ പ്രവർത്തിപ്പിക്കാനാണ് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നത്.എന്നാൽ ഈ തീരുമാനം പിന്നീട് അട്ടിമറിക്കപ്പെട്ട് സെന്റർ മുട്ടത്തിന് സമീപം കാക്കൊമ്പിലേക്ക് മാറ്റുകയായിരുന്നു എന്ന് പറയപ്പെടുന്നു.തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ബിജു,ഡെപ്യൂട്ടി കളക്ടർ ജോളി ജോസഫ്,തൊടുപുഴ താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,മൃഗ സംരക്ഷണം, തദ്ദേശം എന്നിങ്ങനെ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |