തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ ശാസ്ത്രാവബോധവും സാങ്കേതിക നവവിദ്യാഭ്യാസ മാതൃകകളും സൃഷ്ടിക്കേണ്ടതുണ്ടെന്നും അതിനായി ടിങ്കറിംഗ് ലാബ് പോലുള്ള പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്രശിക്ഷ കേരളം നിർമ്മിച്ച ടിങ്കറിംഗ് ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എസ്.എസ്.കെയിലൂടെ പൊതുവിദ്യാലയങ്ങളിൽ 42 ടിങ്കറിംഗ് ലാബുകൾ ആരംഭിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കിംസ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കോട്ടൺഹിൽ സ്‌കൂളിന് നൽകിയ ഫർണിച്ചർ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു . എസ്.എം.സി ചെയർമാൻ ആർ. പ്രദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ വി.ഗ്രീഷ്മ, പ്രിൻസിപ്പൽ ഹെഡ്മിസ്ട്രസ് പി.വി. ഷാമി, ഹയർ സെക്കൻഡറി ആർ.ഡി.ഡി കെ.ആർ ഗിരിജ, ഡി.ഡി.ഇ ആർ സുരേഷ് ബാബു, എസ്.എസ്.കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എ.കെ. സുരേഷ് കുമാർ, പ്രോജക്ട് കോ-ഓർഡിനേറ്റർ എസ്. ജവാദ്, ഡി.ഇ.ഒ ആർ.എസ്. സുരേഷ് ബാബു, എ.ഇ. ഒ ഗോപകുമാർ ,കിംസ് ഹെൽത്ത് ക്ലസ്റ്റർ സി.ഇ.ഒ രശ്മി ഐഷ തുടങ്ങിയവർ പങ്കെടുത്തു.
ചർച്ചയ്ക്കു ശേഷമേ റിപ്പോർട്ട് നടപ്പാക്കൂ: മന്ത്രി
ഖാദർ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്ത ശേഷമേ നടപ്പിലാക്കൂവെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ രണ്ടാ ഭാഗം നടപ്പിലാക്കുന്നതിലാണ് വിമർശനങ്ങൾ കൂടുതലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |