വണ്ടിപ്പെരിയാർ : കർണ്ണാടകയിൽ രണ്ട് കിലോ സ്വർണ്ണം മോഷണം പോയതുമായി ബന്ധപ്പെട്ട കേസിൽ കർണ്ണാടക പൊലീസ് വണ്ടിപ്പെരിയാറിൽ അന്വേഷണത്തിനായെത്തി. കേസിൽ വണ്ടിപ്പെരിയാർ വാളാടി സ്വദേശികളായ 2 പ്രതികൾ വണ്ടിപ്പെരിയാറിലെ സ്വർണ്ണവ്യാപാര സ്ഥാപനങ്ങളിലും സ്വർണ്ണ പണയ സ്ഥാപനങ്ങളിലും വിൽപ്പന നടത്തുകയും പണയം വയ്ക്കുകയു ചെയ്ത സ്വർണ്ണം തിരിച്ചെടുക്കുന്നതിനായാണ് പൊലീസ് എത്തിയത്.
കഴിഞ്ഞ ഒന്നരവർഷക്കാലമായി വീടുകളിൽ നിന്നും സ്വർണ്ണം മോഷണം പോയതുമായി ബന്ധപെട്ട് 25 ഓളം കേസുകളാണ് കർണ്ണാടകയിലെ കുന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ വാളാടി സ്വദേശികളായ പ്രഭു . ഇയാളു ടെ ബന്ധു ഗുണ, ഇവരുടെ കൂട്ടാളികളായ രണ്ട് കർണ്ണാടക സ്വദേശികൾഎന്നിവരെയാണ് കർണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടാക്കളായ കർണ്ണാടക സ്വദേശികളിൽ നിന്നും വണ്ടിപ്പെരിയാർ സ്വദേശികൾസ്വർണ്ണം വാങ്ങി വണ്ടിപ്പെരിയാറി വിൽക്കുകയും പണയം വച്ചതുമായാണ്മോഷ്ടാക്കൾ കർണ്ണാടക പൊലീസിൽ മൊഴി നൽകിയത്. 150 ഗ്രാം സ്വർണ്ണം ഇവർ സ്വർണ്ണവ്യാപാര കേന്ദ്രത്തിൽ വിൽപ്പന നടത്തുകയും സ്വർണ്ണ പണയ സ്ഥാപനത്തിൽ 28 ഗ്രാം സ്വർണ്ണം പണയം വയ്ക്കുകയും ചെയ്തതായി സമ്മതിച്ചതിൻപ്രകാരമാണ് വണ്ടിപ്പെരിയാറിലെത്തി തൊണ്ടിമുതൽ കണ്ടെത്തിയത്. . ഉരുക്കിയ സ്വർണ്ണമായിട്ടായിരുന്നു ഇവർ വിൽപന നടത്തിയ സ്വർണ്ണം കർണ്ണാടക പൊലീസിന് തിരികെ ലഭിച്ചത് വണ്ടിപ്പെരിയാർ സി.ഐ. ഫിലിപ്പ് സാം .സബ് ഇൻസ്‌പെക്ടർ അമൃത് രാജ് . ഹെൻട്രി . എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണ്ണം തിരിച്ചെടുത്ത് കർണ്ണാടക പൊലീസിന് കൈമാറിയത്. വണ്ടിപ്പെരിയാർ സ്വദേശികളായ പ്രതികളെ കർണ്ണാടക പൊലീസ് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |