SignIn
Kerala Kaumudi Online
Saturday, 27 April 2024 5.31 AM IST

പോപ്പുലർ ഫ്രണ്ട്: സംസ്ഥാന സമിതി ഓഫീസടക്കം അടച്ചുപൂട്ടി  മുദ്രവച്ചത് മുപ്പതോളം ഓഫീസുകൾ

banned

തിരുവനന്തപുരം: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെയും എട്ട് അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ പൂട്ടി മുദ്രവയ്ക്കുന്ന നടപടികൾ എൻ.ഐ.എയുടേയും കേരള പൊലീസിന്റേയും നേതൃത്വത്തിൽ സംസ്ഥാനത്ത് തുടരുന്നു. ഇതുവരെ മുപ്പതോളം ഓഫീസുകളാണ് അടച്ചുപൂട്ടിയത്.

കോഴിക്കോട്ടെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി ഹൗസ് ഉൾപ്പെടെ 17 പ്രധാന ഓഫീസുകൾ എൻ.ഐ.എയും മറ്റുള്ളവ പൊലീസുമാണ് അടച്ചുപൂട്ടിയത്. ജില്ലാ കളക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് നടപടി. കാസർകോട്ട് പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട രണ്ട് ട്രസ്റ്റ് ഓഫീസുകളും പൂട്ടി സീൽവച്ചു. ഓഫീസ് കണ്ടുകെട്ടുകയാണെന്നും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും പലയിടങ്ങളിലും നോട്ടീസ് പതിച്ചു. അടച്ചുപൂട്ടേണ്ട ഓഫീസുകൾ വിജ്ഞാപനം ചെയ്യേണ്ട നടപടിക്രമങ്ങളടക്കം വിശദീകരിച്ച് പൊലീസ് മേധാവി അനിൽകാന്ത് ഇന്റലിജൻസ് മേധാവിക്കും സോണൽ ഐ.ജിമാർക്കും റേഞ്ച് ഡി.ഐ.ജിമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും സർക്കുലർ അയച്ചു.

നിരോധിത സംഘടനകളുടെ ഭൂരിഭാഗം ഓഫീസുകളും അനാഥാലയങ്ങൾ, സ്കൂളുകൾ, ട്രസ്റ്റ് ഓഫീസുകൾ എന്നിവയ്ക്കൊപ്പമുള്ളതാണ്. ഇവിടങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം താമസക്കാരുണ്ട്. അവർക്ക് ഉപദ്രവമുണ്ടാകാത്ത തരത്തിലാകും ഈ ഓഫീസുകൾ അടച്ചുപൂട്ടുക. ഓഫീസുകളുടെ ഉടമസ്ഥാവകാശ രേഖകളടക്കം എൻ.ഐ.എയും പൊലീസും ശേഖരിച്ചു. വാടകകെട്ടിടത്തിലുള്ള ഓഫീസുകളും അടച്ചുപൂട്ടും.

അടച്ചുപൂട്ടിയ

ഓഫീസുകളിൽ ചിലത്

കോഴിക്കോട്ടെ യൂണിറ്റി ഹൗസ്, കാമ്പസ് ഫ്രണ്ട് ഓഫീസ്

വടകര, നാദാപുരം, കുറ്റ്യാടി,

കണ്ണൂർ താണയിലെ പോപ്പുലർ ഫ്രണ്ട്,​

കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫിസുകൾ

 കാസർകോട്ട് വിദ്യാനഗർ, ചന്തേര

 പാലക്കാട്, പന്തളം

 തിരുവനന്തപുരത്ത് മണക്കാട്, പാങ്ങോട്

ബാലരാമപുരം, അഴിക്കോട്

 തൃശൂരിൽ ചാവക്കാട്

 ആലപ്പുഴ നഗരം, മണ്ണഞ്ചേരി

 അഞ്ചൽ, ഇടുക്കി തൂക്കുപാലം

എൻ.ഐ.എ ഉദ്യോഗസ്ഥർക്ക്

കനത്ത സുരക്ഷ

പോപ്പുലർഫ്രണ്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ എൻ.ഐ.എ ഉദ്യോഗസ്ഥർക്കും ഓഫീസുകൾക്കും പൊലീസിന്റെ സായുധസുരക്ഷ ഏർപ്പെടുത്തി. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിന് സി.ആർ.പി.എഫ് സുരക്ഷയ്ക്ക് പുറമേയാണ് പൊലീസിന്റെ സുരക്ഷ. ഉദ്യോഗസ്ഥരുടെ താമസസ്ഥലത്തും സായുധ പൊലീസിനെ വിന്യസിക്കും. യാത്രാവിവരങ്ങൾ എൻ.ഐ.എ ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് മേധാവിമാരെ അറിയിക്കണമെന്ന് നിർദ്ദേശിച്ചു. യാത്രകൾക്ക് പൊലീസ് അകമ്പടി നൽകും. പരിശോധനയ്ക്ക് എത്തുന്നവർക്കും സുരക്ഷ ശക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BANNED
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.