ന്യൂഡൽഹി: രാജ്യത്ത് രണ്ട് കുട്ടികൾ എന്ന നിയമം നടപ്പിലാക്കണമെന്ന ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇത് സർക്കാർ സ്വീകരിക്കേണ്ട നയപരമായ തീരുമാനമാണെന്നും കോടതികൾക്ക് നടപ്പിലാക്കാൻ കഴിയുന്നതല്ലെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ജെ.ബി. പർദ്ദി വാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സർക്കാരിന് നയപരമായ തീരുമാനം എടുക്കാമെന്നും തങ്ങൾ കേസ് അവസാനിപ്പിക്കുന്നെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വെങ്കടാചലയ്യ കമ്മിഷൻ പരിശോധിക്കുകയും പ്രധാനമന്ത്രി ഉന്നയിക്കുകയും ചെയ്തിട്ടുള്ള വിഷയമാണിതെന്ന് ഹർജിക്കാരനായ അശ്വനി കുമാർ ഉപാദ്ധ്യായ പറഞ്ഞു. കേസ് 11 ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |