ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. രാജ്യത്ത് തൊഴിലില്ലായ്മമയും സാമ്പത്തിക അസമത്വവും രൂക്ഷമെന്ന് സ്വദേശി ജാഗരൺ മഞ്ച് വെബിനാറിൽ പങ്കെടുത്തു കൊണ്ട് ദത്താത്രേയ ഹൊസബെല പറഞ്ഞു. തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ നിരന്തരം വിമർശനം ഉയർത്തുമ്പോഴാണ് ആർ,എസ്.എസിന്റെ പ്രതികരണവും ശ്രദ്ധ നേടുന്നത്.
രാജ്യത്ത് 20 കോടി ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെന്നുള്ളത് ദുഃഖകരമാണ്. ഇതില്ലാതാക്കണം. 23 കോടിയാളുകൾക്ക് ദിവസം 375 രൂപയ്ക്ക് താഴെയാണ് വരുമാനം. നാല് കോടി പേർക്ക് തൊഴിലില്ല. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.6 ശതമാനമാണെന്നാണ് കണക്കുകളെന്നും ഹൊസബലേ പറഞ്ഞു. ഒരു ശതമാനമാളുകളുടെ കൈയിലാണ് രാജ്യത്തിന്റെ അഞ്ചിലൊന്ന് വരുമാനം. അതേസമയം രാജ്യത്തെ പകുതി ജനങ്ങളുടെ കൈയിൽ ആകെ വരുമാനത്തിന്റെ 13 ശതമാനമേയുള്ളൂ. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയുള്ള ആറ് രാജ്യങ്ങളിൽ ഒന്നായി എന്ന കണക്കുകൾ പുറത്തുവരുന്നുണ്ട്പ ക്ഷേ ഇപ്പോഴത്തെ സാഹചര്യം നല്ലതാണോയെന്നും ഹൊസബലേ ചോദിച്ചു
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും ഇക്കാര്യത്തിൽ സമാനമായ പ്രതികരണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |