ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കനത്ത ഹിമപാതത്തെത്തുടർന്ന് 28 പർവതാരോഹകർ കുടുങ്ങി. ദ്രൗപതി ദണ്ഡ കൊടുമുടിയിലാണ് കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടർന്ന് പർവതാരോഹകർ കുടുങ്ങിയത്. ഉത്തർകാശിയിലെ നെഹ്‌റു മൗണ്ടനേറിംഗ് ( എൻ ഐ എം) ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് കുടുങ്ങിയത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഐ ടി ബി പി, സൈന്യം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മാത്രമല്ല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിർദേശപ്രകാരം വ്യോമസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിനായി തിരിച്ചിരിക്കുകയാണ്. നിലവിൽ ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ.
द्रौपदी का डांडा-2 पर्वत चोटी में हिमस्खलन होने के कारण नेहरू पर्वतारोहण संस्थान, उत्तरकाशी के 28 प्रशिक्षार्थियों के फंसे होने की सूचना प्राप्त हुई है।
— Pushkar Singh Dhami (@pushkardhami) October 4, 2022
Spoke to CM Uttarakhand, Shri @PushkarDhami and took stock of the situation. Rescue operations are underway to help the mountaineers who are still trapped.
— Rajnath Singh (@rajnathsingh) October 4, 2022
I have instructed the IAF to mount the rescue and relief ops. Praying for everyone’s safety and well-being. 2/2
Uttarakhand | SDRF teams leave from Sahastradhara helipad in Dehradun to rescue the trainees trapped in an avalanche in Draupadi's Danda-2 mountain peak pic.twitter.com/kYRRgLAwwh
— ANI UP/Uttarakhand (@ANINewsUP) October 4, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |