കൊച്ചി: നിയമലംഘനങ്ങൾ കൈമുതലാക്കിയ 'ലൂമിനസ്' അസുര ബസ് ദുരന്തത്തിലേക്ക് പാഞ്ഞുകയറിയത് മണിക്കൂറിൽ 97.7 കിലോമീറ്റർ വേഗതയിൽ. പരമാവധി വേഗത 65 കി.മി/ മണിക്കൂർ ആണ്. അമിതവേഗതയ്ക്കും അനാവശ്യമായി എയർഹോൺ മുഴക്കിയതിനും ലൈറ്റുകൾകൊണ്ട് ആർഭാടം കാട്ടിയതിനുമൊക്കെ ലൂമിനസ് ബസിന് കേസുകളുണ്ട്. മോട്ടോർ വാഹനവകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ ക്രിമിനൽ കേസിലെ പ്രതികളോടെന്നപോലെയുള്ള ശിക്ഷാനടപടികൾ ബസിന്റെ കാര്യത്തിൽ ഇല്ലാത്തതുകൊണ്ട് ലൂമിനസിന്റെ ചുറ്റിക്കളി അനസ്യൂതം തുടർന്നു. ഡ്രൈവർ ജോമോൻ എന്ന ജിജോ പത്രോസിന്റെ തന്ത്രങ്ങൾക്ക് മുമ്പിൽ വീണുപോയ നിരവധി ആളുകൾ ലൂമിനസിന്റെ ആരാധകരാണ്. പ്രത്യേകിച്ച് യുവാക്കൾ. അത്തരത്തിൽ ജോമോന്റെ വലയിൽവീണവരാണ് മുളന്തുരുത്തി മാർ ബസേസിയോസ് സ്കൂൾ അധികൃതരും. ബുധനാഴ്ച ഊട്ടിക്ക് പോയി ശനിയാഴ്ച മടങ്ങിവരുന്ന രീതിയിലായിരുന്നു ഇത്തവണത്തെ പാക്കേജ്. പിന്നെ സംഭവിച്ചതെല്ലാം ദുർവിധികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |