അങ്കമാലി: കള്ളനോട്ടടിച്ച് വിതരണംചെയ്ത കേസിൽ നാലുപേർ പിടിയിൽ. തുറവൂർ പെരിങ്ങാംപറമ്പ് കൂരൻകല്ലുക്കാരൻ ജോഷി (51), നായത്തോട് കോട്ടയ്ക്കൽ വീട്ടിൽ ജിൻറോ (37), കാഞ്ഞൂർ തെക്കൻവീട്ടിൽ ജോസ് (48), മുളന്തുരുത്തി പള്ളിക്കമാലി കാഞ്ഞിരംപറമ്പിൽ വീട്ടിൽ അജിത് (26) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്.
ജോഷിയുടെ വീട്ടിൽ നിന്ന് 500 രൂപയുടെ നൂറ് വ്യാജ നോട്ടുകളും 1.25 ലക്ഷം രൂപയും പിടികൂടി. അജിത്തിന്‍റെ മുളന്തുരുത്തിയിലെ വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ, പ്രിന്റർ, ലാമിനേഷൻ മെഷീൻ, കട്ടിംഗ് ബ്ലേഡ്, പശ, ഫോയിലിംഗ് പേപ്പർ, പ്രിന്റിംഗ് പേപ്പർ എന്നിവയും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജോഷിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് നോട്ട് കണ്ടെത്തിയത്.
അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പിമാരായ പി.പി.ഷംസ്. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ പി.എം.ബൈജു, എസ്.ഐമാരായ എൽദോ പോൾ, ഷെഫിൻ, സുരേഷ് കുമാർ, എ.എസ്.ഐമാരായ സുരേഷ്, റജിമോൻ, എസ്.സി.പി.ഒ സലിൻകുമാർ, സി.പി.ഒമാരായ പ്രഭ, രജനി. അജിത എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |