കൊച്ചി: വാഹനങ്ങളിലെ മലിനീകരണ നിയന്ത്രണച്ചട്ടമായ ഭാരത് സ്‌റ്റേജ് (ബി.എസ്)-6ന്റെ രണ്ടാംഘട്ടത്തിന് അടുത്ത ഏപ്രിലിൽ തുടക്കമാകുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കേ, പുതിയവാഹനങ്ങൾക്ക് വില വർദ്ധിക്കാൻ വഴിയൊരുങ്ങി. ബി.എസ്-6 രണ്ടാംഘട്ടത്തിന് അനുസൃതമായി വാഹന എൻജിനും മറ്റും മാറ്റാനായി കമ്പനികൾ കൂടുതൽ നിക്ഷേപം ഫാക്‌ടറികളിലേക്ക് ഒഴുക്കേണ്ടി വരുമെന്നതിനാലാണിത്.
യൂറോ-4ന് തുല്യമായ ബി.എസ്-4ൽ നിന്ന് 2020 ഏപ്രിലിൽ നേരിട്ടാണ് ഇന്ത്യ യൂറോ-6ന് തുല്യമായ ബി.എസ്-6ലേക്ക് മാറിയത്. ബി.എസ്-5 ഒഴിവാക്കി. ബി.എസ്-6ലേക്കുള്ള മാറ്റത്തിന് ഇതുവരെ ആഭ്യന്തര വാഹനനിർമ്മാണക്കമ്പനികൾ ചെലവിട്ടത് 70,000 കോടിയിലേറെ രൂപയാണ്. 2010ൽ ബി.എസ്-3 അധിഷ്‌ഠിത ഇന്ധനം ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പുറന്തള്ളിയിരുന്ന സൾഫർ 350 പാർട്‌സ് പെർ മില്യൺ (പി.പി.എം) ആയിരുന്നു. ബി.എസ്.4ലേക്ക് മാറിയതോടെ ഇത് 50 പി.പി.എം ആയിക്കുറഞ്ഞു. ബി.എസ്-6ൽ ഇത് 10 പി.പി.എം ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |