ഓയൂർ: പണത്തെച്ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആളൊഴിഞ്ഞ പുരയിടച്ചിൽ തള്ളിയ മകൾ അറസ്റ്റിൽ. ആലുംമൂട്ടിൽ സുജാത വിലാസത്തിൽ സുജാതയെ (52) കൊലപ്പെടുത്തിയ കേസിലാണ് മകൾ സൗമ്യയെ (31) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: സുജാതയും സൗമ്യയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും സ്ഥിരമായി ഒരുമിച്ചിരുന്ന് മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നു. പുരയിടത്തിൽ നിന്ന് മരം വിറ്റ വകയിൽ കിട്ടിയ തുകയെച്ചൊല്ലി കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.ഇതിനിടെ സൗമ്യ കഴുത്തിന് കുത്തിപ്പിടിച്ചതോടെ, സുജാത ശ്വാസം മുട്ടി മരിക്കുകയായിരുന്നു. തുടർന്ന് വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ മൃതദേഹം തള്ളി. വിവരം അറിഞ്ഞെത്തിയ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ വിരലടയാളം കണ്ടെത്തി. ശാസ്ത്രീയ പരിശോധനയിൽ മരണം ശ്വാസം മുട്ടിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സൗമ്യം കുറ്റം സമ്മതിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൂയപ്പള്ളി എസ്.ഐ.മാരായ അഭിലാഷ്, ജയപ്രദീപ്, ഉണ്ണിക്കൃഷ്ണപിള്ള, എ.എസ്.ഐമാരായ രാജേഷ്, ഷിബു, അനിൽകുമാർ, എസ്.ചന്ദ്രകുമാർ, സി.പി.ഒമാരായ ജുമൈല ബീവി, റീന, രജനി, സി.പി.ഒമാരായ മധു, വിഷ്ണു, ബിജു, ജിതിൻ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |