തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലത്തിലെ ക്രിസ്തുരാജത്വ തിരുനാളിന്റെ ഭാഗമായി പന്തലിന്റെ കാൽ നാട്ടുകർമ്മം ഇന്ന് നടക്കും. രാവിലെ 6ന് നടക്കുന്ന ദിവ്യബലിയ്ക്കുശേഷം ഇടവകവികാരി ഫാ. ജോർജ്ജ് ഗോമസ് കർമ്മം നിർവഹിക്കും. ദിവ്യബലിക്ക് ഇന്ത്യയുടെ വത്തിക്കാൻ സ്ഥാനപതി അപ്പസ്‌തോലിക് നുൺഷ്യോ മോസ്റ്റ് ലിയോ പോൾഡോ ജിറേല്ലി മുഖ്യ കാർമ്മികത്വം വഹിക്കുകയും തുടർന്ന് നവീകരിച്ച മരിയൻ ഹാളിന്റെ ആശീർവാദവും നടക്കും. ഈവർഷത്തെ തിരുനാൾ നവംബർ 11ന് കൊടിയേറി 20ന് സമാപിക്കും. നവംബർ 11ന് കൊല്ലം രൂപത മെത്രാൻ മോസ്റ്റ് ഡോ.സ്റ്റാൻലി റോമന്റെ നേതൃത്വത്തിൽ ദിവ്യബലിയും അതിനുശേഷം കൊടിയേറ്റും നടക്കും. 20ന് വൈകിട്ട് തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത ഡോ. തോമസ് നെറ്റോയുടെ നേതൃത്വത്തിലുള്ള പൊന്തിഫിക്കൽ ദിവ്യബലിയോടുകൂടി സമാപിക്കും. ഒരുക്കങ്ങൾ വിലയിരുത്താൻ 19ന് വെട്ടുകാട് ക്രിസ്തുരാജത്വ കമ്മ്യൂണിറ്റി ഹാളിൽ മന്ത്രിതല യോഗം ചേരുമെന്ന് ഇടവക സെക്രട്ടറി ഷാജി ഡിക്രൂസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |