തൃശൂർ: കാനയിലേക്ക് സെപ്റ്റിക്, അടുക്കള മാലിന്യം തള്ളുന്നുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും നായയെ അഴിച്ചുവിട്ട് ഭയപ്പെടുത്തുകയും ചെയ്തെന്നു പരാതി. ആരോഗ്യ വകുപ്പ് അധികൃതരുടെ പരാതിയെത്തുടർന്ന് തൃശൂർ വെസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. കുറ്റാരോപിനോട് ഹാജരാകാൻ പൊലീസ് നിർദേശിച്ചു.
ഒളരിക്കര പുല്ലഴി ഗാന്ധിജി നഗർ റോഡിലുള്ള അപ്പാർട്‌മെന്റിൽ നിന്നും മലിനജലം കാനയിലേക്ക് ഒഴുക്കുന്നുവെന്നും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം കെട്ടിക്കിടക്കുന്നുവെന്നുമുള്ള പരിസരവാസികളുടെ പരാതിയെത്തുടർന്ന് അന്വേഷിക്കാനെത്തിയ അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പി.ബി. പ്രദീഷിനെയും വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെയുമാണ് അസഭ്യം പറഞ്ഞത്. നായയെ തുറന്നു വിട്ടു കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
അപ്പാർട്ട്‌മെന്റിന്റെ വൈസ് പ്രസിഡന്റ് സുരേഷ് ബാബുവിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |