കൊച്ചി: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ചത്ത കാസർകോട്, വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ കറവപ്പശുകളുടെ ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് കേരളാ ക്ഷീരകർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഒന്നും ഒന്നരയും ലക്ഷം രൂപ വിലവരുന്ന, പ്രതിദിനം 40 മുതൽ 50 ലിറ്റർ പാൽവരെ നൽകുന്ന മുന്തിയയിനം കറവപ്പശുക്കളാണ്ചത്തത്. യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വടക്കേവിള ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ വിജയൻ, എറണാകുളം മേഖലാ യൂണിയൻ മുൻ ചെയർമാൻ ജോൺ തെരുവത്ത്, ജോയ് പ്രസാദ് പുളിക്കൽ, ജില്ലാ പ്രസിഡന്റുമാരായ എം.ഒ.ദേവസ്യ, മാമുനി വിജയൻ, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |