കീവ് : ഊർജ സംവിധാനങ്ങളെ തകർക്കുകയും രാജ്യവ്യാപക വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണമാവുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ യുക്രെയിനിൽ ശക്തമായ മിസൈൽ ആക്രമണം നടത്തി റഷ്യ. വെള്ളിയാഴ്ച രാത്രി മാത്രം 36 റോക്കറ്റുകളാണ് തങ്ങളെ ലക്ഷ്യമാക്കി റഷ്യ വിക്ഷേപിച്ചതെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ഇന്നലെ ആരോപിച്ചു. ഇതിൽ കൂടുതലും യുക്രെയിൻ സൈന്യം വെടിവച്ച് വീഴ്ത്തിയെന്നും സെലെൻസ്കി പറഞ്ഞു.
അതേ സമയം, റഷ്യ പിടിച്ചെടുത്ത തെക്കൻ യുക്രെയിനിലെ ഖേഴ്സൺ പ്രവിശ്യയിൽ നിന്ന് ജനങ്ങൾ എത്രയും വേഗം ഒഴിഞ്ഞ് പോകണമെന്ന് റഷ്യ ഇവിടെ സ്ഥാപിച്ച പ്രാദേശിക ഭരണകൂടം ഇന്നലെ മുന്നറിയിപ്പ് നൽകി. ഖേഴ്സണെ ലക്ഷ്യമാക്കി യുക്രെയിൻ സൈന്യം മുന്നേറ്റം തുടരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |