കൂത്തുപറമ്പ്: പ്രണയ നൈരാശ്യത്തിന്റെ പേരിൽ മൊകേരി വള്ളിയായിലെ വിഷ്ണുപ്രിയയെ കൊലപെടുത്തിയ കേസിലെ പ്രതി മാനന്തേരി സ്വദേശി ശ്യാംജിത്തിനെ കൂത്തുപറമ്പിലെത്തിച്ച് തെളിവെടുത്തു.യുവതിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടയിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.ഈ മാസം ഇരുപത്തിയൊന്നാം തീയതിയാണ് മൊകേരി വള്ളിയായിലെ 23 കാരിയായ വിഷ്ണുപ്രിയ വീട്ടിൽ ദാരുണമായി കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ തലശ്ശേരി എ.സി.ജെ.എം കോടതി മൂന്നു ദിവസത്തെ കസ്റ്റഡിയിൽ നൽകിയിരുന്നു.കൂത്തുപറമ്പ് സി.ഐ എം.കെ.ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
ഈ മാസം 19ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ശ്യാംജിത്ത് കൂത്തുപറമ്പിലെ കടയിൽ നിന്നും ചുറ്റിക,ഗ്ലൗസ്,സൈക്കിൾ സ്ക്രൂ എന്നിവ വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |