ചെന്നൈ: കോയമ്പത്തൂരിൽ നടന്നത് ഭീകരാക്രമണം തന്നെയാണെന്നും കേസ് എൻ.ഐ.എ ഏറ്റെടുക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടാൻ നാല് ദിവസം വൈകിയത് എന്തിനെന്നും ഗവർണർ ആർ.എൻ.രവി. വൻ ഭീകരാക്രമണത്തിനായിരുന്നു പദ്ധതിയിട്ടത്. രാജ്യത്തിന്റെ മുന്നേറ്റത്തിൽ അസഹിഷ്ണുക്കളായ ശത്രുക്കളാണ് ഇതിന് പിന്നിൽ. സ്‌ഫോടനത്തിൽ ഉൾപ്പെട്ടവർ മുമ്പേ നിരീക്ഷണത്തിൽ ഉള്ളവരാണ്. നിരീക്ഷണ സംവിധാനങ്ങൾ പരാജയപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. സ്‌ഫോടനത്തിൽ ഇന്റലിജന്റ്സ് വീഴ്ച ആരോപിച്ച് ഈ മാസം 31ന് ബി.ജെ.പി കോയമ്പത്തൂരിൽ ബന്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |