ഇരിങ്ങാലക്കുട: ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് വൻതുക തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയെ ഇരിങ്ങാലക്കുട, തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സംഘം എന്നിവർ ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ അജിത് കുമാർ മണ്ഡൽ (22) ആണ് അറസ്റ്റിലായത്. ഒക്‌ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ ഭർത്താവിന്റെ 40,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പരാതിക്കാരിയുടെ ഭർത്താവിന്റെ എസ്.ബി.ഐ ബാങ്ക് അക്കൗണ്ട് ബ്ലോക്കായെന്നും കെ.വൈ.സി വിവരം അപ്‌ഡേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതി എസ്.ബി.ഐയുടേതെന്ന് തോന്നിക്കുന്ന ഒരു ലിങ്ക് പരാതിക്കാരിയുടെ മൊബൈലിലേക്ക് അയച്ചുകൊടുത്താണ് തട്ടിപ്പ് ആരംഭിച്ചത്. തുടർന്ന് യുവതി ലിങ്കിലെ നിർദ്ദേശപ്രകാരം രഹസ്യ വിവരം നൽകുകയായിരുന്നു. പിന്നീടാണ് ഇവരുടെ അക്കൗണ്ടിൽ നിന്ന് 40,000 ത്തോളം രൂപ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ദോംഗ്രേക്ക് പരാതി നൽകി. തുടർന്നാണ് ഇരിങ്ങാലക്കുടയിലുള്ള തൃശൂർ റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെകടറും സൈബർ ക്രൈം എക്‌സ്‌പെർട്‌സും അടങ്ങിയ സ്‌പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്.
കൃത്യം ചെയ്യുന്നതിനായി പ്രതി വിവിധ വിലാസത്തിലുള്ള അമ്പതിൽപ്പരം സിം കാർഡുകളും 25ഓളം മൊബൈൽ ഫോണുകളും ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതി ഇതുവരെ ഉപയോഗിച്ചിരുന്ന ഫോണുകൾ, സിം കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങിയവയും പ്രതി തട്ടിപ്പിനായി അയച്ച ലിങ്കിന്റെ ഡൊമെയിൻൻ വിവരങ്ങളും ശേഖരിച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. അന്വേഷണ സംഘത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു തോമസ്, ഡിസ്ട്രിക്ട് ക്രൈം റെക്കാഡ് ബ്യൂറോ ഡിവൈ.എസ്.പി പി.സി. ഹരിദാസ് എന്നിവരും ഉൾപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |