വാഷിംഗ്ടൺ: ഭൂമിയിലെ ഏറ്റവും വലിയ മൃഗമായതുകൊണ്ടുതന്നെ നീലത്തിമിംഗലങ്ങളെ കുറിച്ചറിയാനും പഠിക്കാനും ആളുകൾക്ക് കൗതുകം കൂടുതലാണ്. പ്രതിദിനം ടൺ കണക്കിനളവിലുള്ള ഭക്ഷണം ഇവയ്ക്ക് ആവശ്യമാണ്. എന്നാൽ, അവയുടെ ജീവനു തന്നെ ഭീഷണിയാകുന്ന തരത്തിൽ നീലത്തിമിംഗലങ്ങൾ പ്ലാസ്റ്രിക്കുകൾ ഭക്ഷിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നു. നീലത്തിമിംഗലങ്ങൾ വലിയ അളവിൽ പ്ലാസ്റ്റിക്കും വിഴുങ്ങുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അതും ഒന്നോ രണ്ടോ അല്ല. പത്ത് ദശലക്ഷം മൈക്രോ പ്ലാസ്റ്റിക് കഷണങ്ങളാണ് ദിനംപ്രതി അവയുടെ വയറ്റിൽ ചെല്ലുന്നത്. ഇവ ഭക്ഷണമാക്കുന്ന ചെറു മീനുകളിലൂടെയും വെള്ളത്തിലൂടെയുമാണ് ഇത്രയും പ്ലാസ്റ്രിക്കുകൾ ഇവയുടെ ഉള്ളിലെത്തുന്നത്.
യു.എസ് പസഫിക് തീരത്തുള്ള നീല,ഫിൻ,ഹംപ്ബാക്ക് എന്നീ മൂന്ന് ഇനം ബലീൻ തിമിംഗലങ്ങൾ കഴിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകളുടെ അളവ് ഗവേഷകർ ഈയിടെ പുറത്തുവിട്ടു.ഇതനുസരിച്ച് നീലത്തിമിംഗലങ്ങൾ പ്രതിദിനം പത്ത് ദശലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക് കഷണങ്ങൾ അല്ലെങ്കിൽ 95 പൗണ്ടോളം (43.5 കിലോഗ്രാം) പ്ലാസ്റ്റിക് വിഴുങ്ങുന്നുണ്ട്. ക്രിൽ ഫിൻ തിമിംഗലങ്ങൾ പ്രതിദിനം 6 ദശലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക് കഷണങ്ങൾ അല്ലെങ്കിൽ 57 പൗണ്ടോളം പ്ലാസ്റ്റിക്കുകൾ വരെ കഴിക്കുന്നുണ്ട്. ഹംപ്ബാക്കുകൾ പ്രതിദിനം നാല് ദശലക്ഷത്തോളം മൈക്രോപ്ലാസ്റ്റിക് കഷണങ്ങളും അകത്താക്കുന്നു.
യു.എസ് വെസ്റ്റ് കോസ്റ്റിലെ മലിനമായ വെള്ളത്തിൽ, ബലീൻ തിമിംഗലങ്ങൾ പ്രതിദിനം ദശലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കുകളും മൈക്രോ ഫൈബറുകളും വിഴുങ്ങുന്നുണ്ടെന്ന് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി മറൈൻ ബയോളജിസ്റ്റ് മാത്യു സവോക്ക പറഞ്ഞു.
ബലീൻ തിമിംഗലങ്ങൾ, അവയുടെ ഭക്ഷണം, ഭക്ഷണത്തിന്റെ അളവ് എന്നിവയെക്കുറിച്ചാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. വർഷങ്ങളായി പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിയിൽ വരുത്തുന്ന അനേകം ദോഷങ്ങളെ കുറിച്ച് നാം ബോധമുള്ളവരാണ്. എന്നാൽ, പ്ലാസ്റ്രിക്കിന്റെ മറ്രൊരു ഭീകരമായ അവസ്ഥ
യുടെ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |