ചിറയിൻകീഴ്: ചിറയിൻകീഴ്, മംഗലപുരം പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസിൽപ്പെട്ട പ്രതി ഗുണ്ടാആക്ട് പ്രകാരം അറസ്റ്റിലായി. കിഴുവിലം കുറക്കട ചരുവിള വീട്ടിൽ അജിത് ഉണ്ണിയെയാണ് (28) ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.2017ൽ മുടപുരം എൻ.ഇ.എസ് ബ്ലോക്കിന് സമീപം നിസാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിയാൾ. കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലും അറസ്റ്റിലായിരുന്നു.
ജയിൽ മോചിതനായിട്ട് മൂന്ന് മാസമായി. സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ ചിറയിൻകീഴ് എസ്.എച്ച്.ഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്ത ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോം ജോർജിന്റെ ഉത്തരവ് പ്രകാരം തിരുവനന്തപുരം റൂറൽ എസ്.പി ശില്പ.ഡിയുടേയും, ഗുണ്ട ആക്ട് തിരുവനന്തപുരം റൂറൽ നോഡൽ ഓഫീസർ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.വിജയന്റെയും നിർദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി.ബിനു, ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി.മുകേഷ്, എസ്.ഐ ശാലു ഡി.ജെ. എസ്.സി.പി.ഒ മണികണ്ഠൻ, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |