ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചത്തിന്റെ ഭാഗം
ന്യൂഡൽഹി : 5,000 കിലോമീറ്റർ അകലെ നിന്ന് വിക്ഷേപിക്കുന്ന ശത്രുക്കളുടെ ബാലിസ്റ്റിക് മിസൈലുകൾ തകർക്കാൻ ശേഷിയുള്ള ഇന്ത്യയുടെ എ.ഡി - 1 ഇന്റർസെപ്റ്റർ മിസൈലിന്റെ പരീക്ഷണം വിജയിച്ചു. ഒഡീഷ തീരത്തെ എ.പി.ജെ അബ്ദുൾ കലാം ഐലൻഡിൽ ബുധനാഴ്ചയാണ് പ്രതിരോധ ഗവേഷണ ഏജൻസിയായ ഡി.ആർ.ഡി.ഒ മിസൈൽ പരീക്ഷിച്ചത്.
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ് എ.ഡി -1 മിസൈൽ. ശത്രുവിന്റെ ബാലിസ്റ്റിക് മിസൈലുകളും യുദ്ധവിമാനങ്ങളും നശിപ്പിക്കും.
ആദ്യ ഘട്ടത്തിൽ 2,000 കിലോമീറ്റർ പ്രഹര പരിധിയുള്ള മിസൈലാണ് ഡി.ആർ.ഡി.ഒ വികസിപ്പിച്ചത്. പുതിയ പരീക്ഷണത്തോടെ 5,000 കിലോമീറ്റർ പ്രഹരപരിധിയിലെ ഏത് മിസൈലും നശിപ്പിക്കാനുള്ള കരുത്ത് ഇന്ത്യ നേടിയതായി ഡി.ആർ.ഡി.ഒ അറിയിച്ചു.
2025 ഓടെ എ.ഡി - 1 ഉൾപ്പെടുന്ന ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കാമെന്നാണ് കരുതുന്നത്. അന്തർവാഹികൾ, കര, ആകാശം, യുദ്ധക്കപ്പൽ എന്നിവിടങ്ങളിൽ നിന്നുള്ള മിസൈൽ വിക്ഷേപണങ്ങൾ തിരിച്ചറിയുന്ന ലോംഗ് റേഞ്ച് ട്രാക്കിംഗ് റഡാറുകളും ഇതിൽ ഉൾപ്പെടുന്നു.
എ.ഡി - 1
ദീർഘദൂര ഇന്റർസെപ്റ്റർ മിസൈൽ
ബാലിസ്റ്റിക് മിസൈൽ കവചത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ ഇന്റർസെപ്റ്റർ മിസൈൽ.
രണ്ടാം മിസൈലായ എ.ഡി - 2 നിർമ്മാണത്തിൽ
തദ്ദേശീയ കൺട്രോൾ സിസ്റ്റം, നാവിഗേഷൻ, ഗൈഡൻസ് അൽഗരിതം എന്നിവ മിസൈലിനെ കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കും
രണ്ട് ഘട്ടങ്ങളിലായി ഖര ഇന്ധനം ഉപയോഗിക്കുന്ന രണ്ട് എൻജിനുകൾ
ഭൗമാന്തരീക്ഷത്തിലും പുറത്തും മിസൈലുകളും യുദ്ധവിമാനങ്ങളും തകർക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |