കോട്ടയം: 2025 ഓടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതാ വികസനം പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കിഫ്ബി സഹായത്തോടെ എം.സി. റോഡ് വികസനവും പ്രധാനപ്പെട്ട 20 ജംഗ്ഷനുകളുടെ വികസനവും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പട്ടിത്താനം-മണർകാട് ബൈപാസ് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് എൻജിനിയർമാരെ സ്ഥലം മാറ്റി
തിരുവനന്തപുരം: കായംകുളം- പത്തനാപുരം റോഡിൽ അടൂർ മുതൽ ഏഴംകുളം വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ച വരുത്തിയ രണ്ട് പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരെ സ്ഥലംമാറ്റി. അടൂർ റോഡ്സ് സബ്ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനിയർ എസ്. റസീനയെ മലപ്പുറം എൻ.എച്ച് ഡിവിഷനിലേക്കും സെക്ഷൻ അസി.എൻജിനിയർ എസ്.അഭിലാഷിനെ കണ്ണൂർ കെ.ആർ.എഫ്.ബിയിലേക്കുമാണ് സ്ഥലം മാറ്റിയത്. വിശദമായ അന്വേഷണം നടത്താൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |