കുഴൽമന്ദം: ഒന്നാം വിള നെൽകൃഷി ഏകദേശം കൊയ്ത്ത് കഴിയാനായിട്ടും കുഴൽമന്ദത്തെ നെല്ല് സംഭരണം ഇപ്പോഴും ഒച്ചിന്റെ വേഗത്തിലാണെന്ന് കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. അനുകൂല -പ്രതികൂല കാലാവസ്ഥായിൽ കൊയ്ത് ഉണക്കി സൂക്ഷിച്ച നെല്ല് ചാക്കിലാക്കിയിട്ട് മാസം കഴിഞ്ഞിട്ടും കുഴൽമന്ദം കൃഷി ഭവൻ പരിധിയിൽ വിരലിൽ എണ്ണാവുന്ന കർഷകരുടെ നെല്ല് മാത്രമേ കൊണ്ടുപോയിട്ടുള്ളൂ. നാല് കൃഷി ഭവനിലേക്ക് നെല്ല് പരിശോധന റിപ്പോർട്ടിനായി ഒരു ഫീൽഡ് അസിസ്റ്റന്റിനെ മാത്രം നിയമിച്ചതാണ് നെല്ല് സംഭരണത്തിന്റെ മെല്ലെ പോക്കിന് കാരണമായത്. കൂടുതൽ ഫീൽഡ് സ്റ്റാഫിനെ നിയമിച്ച് നെല്ല് സംഭരണം ഊർജ്ജിതമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ ജില്ലാ പാഡി മാർക്കറ്റിംഗ് ഓഫീസർക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി. ബോസ് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |