ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ കുടുംബത്തിലെ നാല് പേരെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ശങ്കർ ലാൽ (38) എന്നയാളാണ് പിതാവിനെയും മാതാവിനെയും കുട്ടികളെയും കൊലപ്പെടുത്തിയത്. ഫാമിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് സോനാറാമിനെ (65) കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് ചമ്പയെയും (55) മക്കളായ ലക്ഷ്മൺ(14), ദിനേഷ് (8) എന്നിവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് മൃതദേഹങ്ങൾ വീട്ടിലെ വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച ശേഷം ബന്ധുവിന്റെ വീട്ടിൽ പോയ ശങ്കർ ലാൽ അവിടെയുള്ള ടാങ്കിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയാണ് ടാങ്കിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. കർഷകനായ ശങ്കർ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഭാര്യയുൾപ്പെടെയുള്ള മറ്റംഗങ്ങൾ വിവരം അറിഞ്ഞില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |