തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുമ്പോൾ പകരം ഗവർണർ യുദ്ധപ്രഖ്യാപനവുമായി രംഗത്തെത്തുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.ഉന്നത വിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങളെയെല്ലാം താഴ്ത്തിക്കാണിക്കാനുള്ള ചുമതലക്കാരനായാണ് ഗവർണർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.വിവിധ ആവശ്യങ്ങളുന്നയിച്ച് എ.ഐ.എസ്.എഫ് രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാൻസിലർ പദവി ഭരണഘടനാ പദവിയല്ല.അത് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമസഭ ഗവർണർക്ക് കനിഞ്ഞു നൽകിയതാണ്.ഗവർണറുടെ നിലപാട് അനുസരിച്ച് രാജ്യത്ത് കേരളത്തിലെ വിസിമാർ മാത്രമാണോ രാജിവെക്കേണ്ടതെന്ന് കാനം ചോദിച്ചു.എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൻ.എസ് ലാൽ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |