തിരൂർ: പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്യേണ്ടവർ കേരളത്തിലെ സർവകലാശാലകളെ നശിപ്പിക്കാൻ ക്വട്ടേഷനെടുത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരെങ്കിലും കെട്ടിയേൽപ്പിക്കുന്നതൊന്നും ചിന്താശക്തി പണയപ്പെടുത്തി ഏറ്റെടുക്കാൻ കേരളസമൂഹം തയ്യാറാവില്ല. അങ്ങനെയെങ്കിൽ പ്രായഭേദമില്ലാതെ ഓരോ മലയാളിയും അതിനെതിരെ അണിനിരക്കും. പാണ്‌ഡവരെപ്പോലെ അംഗസംഖ്യ കുറവാണെങ്കിൽ കൂടി സത്യം ജയിക്കുന്ന രീതിയിലേക്ക് അതുമാറും. ബഹുഭൂരിപക്ഷം കൂടെയുണ്ടെന്ന് പറഞ്ഞ് രാജ്യത്തെ മതങ്ങളെയും ഭാഷകളെയും സാംസ്‌കാരിക പൈതൃകങ്ങളെയും അവഗണിച്ച് മുന്നോട്ടു പോവുന്നതിനെ തടുക്കാൻ ഏതറ്റം വരെയും കേരളത്തിലെ യുവതയും പൗരന്മാരും പോകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |