തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി മൂന്നാം തവണയും ഗുണ്ടാനിയമ പ്രകാരം കരുതൽ തടങ്കലിലായി. നേമം പഴയ കാരയ്ക്കാമണ്ഡപം വേലിക്കകം പൊറ്റവിള വീട്ടിൽ തൗഫീറിനെയാണ് (31) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം, അടിപിടി, കഞ്ചാവ് കേസ് തുടങ്ങി പത്തൊമ്പതോളം കേസുകളിലെ പ്രതിയായ തൗഫീർ മുൻപ് രണ്ടുതവണ കാപ്പ പ്രകാരം പിടിയിലായി ഒന്നര വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആദ്യം കരുതൽ തടങ്കൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ വെള്ളയാണി ക്ഷേത്രത്തിന് സമീപമുള്ള സ്‌കൂളിനടുത്ത് വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന കാരയ്‌ക്കാമണ്ഡപം സ്വദേശിയെയും മകളെയും ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിറക്കി കൈയിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു.
വീണ്ടും ക്രിമിനൽ കേസിലുൾപ്പെട്ടതിനാലാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അജിത് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ ഇയാൾക്കെതിരെ കരുതൽ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |