പുനലൂർ: തമിഴ്നാട് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മുതദേഹം കഴുതുരുട്ടി ആറ്റിൽ തള്ളിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് കരൂർ റെഡിയാർപട്ടി സ്വദേശി കുമാറിനെയാണ് (27) പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മധുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. തമിഴ്നാട് ചെമ്പട്ടി സ്വദേശി അടൈക്കളത്തെ രണ്ടുദിവസം മുമ്പ് അന്വേഷണ സംഘം പിടികൂടിയിരുന്നു. ഒന്നാം പ്രതിയായ ഫൈസലും മറ്റൊരാളും ഒളിവിലാണ്. ചെങ്കോട്ട കാലൻകര എ.കെ.അപ്പാർട്ട്മെന്റിൽ അൻപഴകന്റെ (40) മൃതദേഹം കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യങ്കാവ് മുരുകൻപാഞ്ചാലിയിലെ കഴുതുരുട്ടി ആറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |