മഡ്രിഡ്: ഇതിഹാസതാരം സെർജിയോ റാമോസ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെഗോളി ഡേവിഡ് ഡി ഗിയ, ലിവർപൂളിന്റെ തിയാഗോ അലകാൻഡ്ര എന്നിവരെ ഒഴിവാക്കി സ്പെയ്ൻ ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു.
2010-ൽ ലോകകപ്പ് നേടിയ സ്പെയ്ൻ കഴിഞ്ഞ ലോകകപ്പിന്റെ പ്രീ ക്വാർട്ടറില്‍ പുറത്തായിരുന്നു. റഷ്യയാണ് സ്‌പെയ്നിനെ അട്ടിമറിച്ചത്. കഴിഞ്ഞ തവണ കളിച്ച ടീമിൽ നിന്ന് നിരവധി മാറ്റങ്ങളുമായാണ് എന്റിക്കെ ഇത്തവണ സ്‌പെയിനിനെ ഒരുക്കിയിരിക്കുന്നത്.
മരണഗ്രൂപ്പായ ഇ യിലാണ് സ്‌പെയിന്‍ മത്സരിക്കുന്നത്. കോസ്റ്റ റീക്ക, ജർമനി, ജപ്പാൻ എന്നീ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്‌പെയ്ൻ കോസ്റ്റാറിക്കയെ നേരിടും. നവംബർ 23 നാണ് മത്സരം.
ഉനേയ് സിമോണാണ് സ്‌പെയിനിന്റെ ഒന്നാം നമ്പർ ഗോളി. ഡേവിഡ് റായ, റോബർട്ട് സാഞ്ചെസ് എന്നിവരും വലകാക്കാനുണ്ട്.
പാവ് ടോറസ്, ജോർഡി ആല്‍ബ, ഹോസെ ഗയ, ഹ്യൂഗോ ഗ്യുല്ലമോൺ, എറിക് ഗാർഷ്യ, അത്പെലിക്യൂവേറ്റ, കാർവഹായൽ, ലാപോർട്ടെ എന്നിവരടങ്ങുന്ന പ്രതിരോധമാണ് സ്‌പെയ്ന്റെ കരുത്ത്.
മധ്യനിരയിൽ പരിചയസമ്പന്നനായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, റോഡ്രി, പെഡ്രി, കോകെ, ഗാവി, കാർലോസ് സോളർ, മാർക്കോസ് ലോറന്റെ എന്നിവരുണ്ട്.
നിക്കോ വില്യംസ്, സരാബിയ, മാർക്കോ അസെൻഷ്യോ , ആൽവാരോ മൊറാട്ട, അൻസു ഫറ്റി, യെറെമി പിനോ, ഫെറാൻ ടോറസ്, ഡാനി ഓൽമോ എന്നിവരാണ് മുന്നേറ്റനിരയിൽ അണിനിരക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |