ഇംഗ്ളണ്ട് Vs പാകിസ്ഥാൻ ലോകകപ്പ് ഫൈനൽ നാളെ മെൽബണിൽ
നാളെയും റിസർവ് ദിനമായ മറ്റന്നാളും മഴയെന്ന് റിപ്പോർട്ടുകൾ
മെൽബൺ : നാളെ മെൽബണിൽ ഇംഗ്ളണ്ടും പാകിസ്ഥാനും തമ്മിലുള്ള ഐ.സി.സി ട്വന്റി-20 ലോകകപ്പിന് മഴഭീഷണിയെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ.ഫൈനലിന് റിസർവ് ഡേയായി തിങ്കളാഴ്ച നിശ്ചയിച്ചിട്ടുശങ്കിലും അന്നും മഴയുണ്ടാകും. ഇതോടെ കളി നടക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് മഴയ്ക്ക് കാരണം.
സൂപ്പർ 12 റൗണ്ടിലെ ആറ് മത്സരങ്ങൾക്കാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയായത്. ഇതിൽ മൂന്ന് മത്സരങ്ങൾ ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിക്കേണ്ടിവന്നു. ഇംഗ്ളണ്ടും അയർലാൻഡും തമ്മിലുള്ള മത്സരത്തിൽ മഴ നിയമത്തിന്റെ അകമ്പടിയോടെയാണ് അയർലാൻഡ് ജയിച്ചത്. ഇവിടെ നടന്ന ഇന്ത്യയുടെ രണ്ട് മത്സരങ്ങളെ മാത്രമേ മഴ കാര്യമായി ബാധിക്കാതിരുന്നുള്ളൂ.
1992 ഓർമ്മയിൽ പാകിസ്ഥാൻ
30 കൊല്ലം മുമ്പ് മെൽബണിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയത് ഇംഗ്ളണ്ടും പാകിസ്ഥാനുമായിരുന്നു. അന്ന് 22 റൺസിന് ഇംഗ്ളണ്ടിനെ തോൽപ്പിച്ച് കിരീടം നേടിയത് ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ. പാകിസ്ഥാന്റെ ആദ്യ ലോകകപ്പാണ് 1992ൽ ഇമ്രാൻ ഖാനും സംഘവും മെൽബണിൽ നേടിയത്.അതിന് ശേഷം ആദ്യമായാണ് ഇംഗ്ളണ്ടും പാകിസ്ഥാനും ഒരു ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |