ടെഹ്‌റാൻ: ഇറാനിൽ സെപ്തംബർ 16 മുതൽ തുടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ ഇതുവരെ 326 പേർ മരിച്ചെന്ന് മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. 22കാരിയായ മഹ്സ അമിനി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സദാചാര പൊലീസിന്റെ പിടിയിലാവുകയും കസ്റ്റഡിയിലിരിക്കെ തലയ്ക്ക് ക്ഷതമേറ്റ് മരിക്കുകയും ചെയ്തതോടെയാണ് രാജ്യവ്യാപക ജനകീയ പ്രക്ഷോഭം തുടങ്ങിയത്. മരിച്ചവരിൽ 43 കുട്ടികളും 25 സ്ത്രീകളും ഉൾപ്പെടുന്നതായും സംഘടന പറഞ്ഞു. 123 പേർ സിസ്റ്റൻ - ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |