കൊച്ചി : ബോളിവുഡ് താരം സണ്ണി ലിയോണിനെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേജ് ഷോയിൽ പങ്കെടുക്കാതെ പണം തട്ടിയെടുത്തെന്ന കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തുടർനടപടികൾ തടഞ്ഞ ഹൈക്കോടതി സർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും വിശദീകരണം തേടി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
218 മേയിൽ കോഴിക്കോട് വച്ചായിരുന്നു സ്റ്റേജ് ഷോ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രളയം ഉൾപ്പെടെയുള്ള കാരണങ്ങളെ തുടർന്ന് പല തവണ ഷോ മാറ്റി വച്ചു, തുടർന്ന് സ്റ്റേജ് ഷോയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ഷിയാസ് ക്രൈംബ്രാഞ്ചിന് പരാതി നൽകുകയായിരുന്നു.
2018 മേയ് 11ന് കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘടാതകർ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും സണ്ണിയുടെ ഹർജിയിൽ പറയുന്നു. 15 ലക്ഷം അഡ്വാൻസ് നൽകി. പിന്നീട് ഷോ 2018 ഏപ്രിൽ 27ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഷോ മേയ് 26ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു, ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14ന് ഷോ നടത്താൻ സംഘാടകർ തയ്യാറായി. എന്നാൽ ജനുവരി അവസാനത്തിന് മുമ്പ് പണം മുഴുവനും നൽകാത്തതിനെ തുടർന്ന് ഷോ നടത്തിയില്ലെന്നും സണ്ണി ലിയോൺ ഹർജിയിൽ വ്യക്തമാക്കി,.
മോശം കാലാവസ്ഥയെ തുടർന്ന് ഷോ മേയ് 26-ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു . പ്രളയവും കാലാവസ്ഥാ പ്രശ്‌നങ്ങളും നിമിത്തം പിന്നീട് പലതവണ ഡേറ്റ് മാറ്റി. ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14-ന് ഷോ നടത്താൻ സംഘാടകർ തയ്യാറായി. ഷോയുടെ വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി. ജനുവരി അവസാനത്തിനു മുമ്പ് പണം മുഴുവൻ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പണം നൽകാത്തതിനാൽ ഷോ നടത്തിയില്ലെന്നും ഹർജിക്കാരി പറയുന്നു. പറഞ്ഞുറപ്പിച്ച തുക നൽകാതെ സംഘാടകരാണ് തന്നെ വഞ്ചിച്ചതെന്നും സണ്ണി ലിയോൺ ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |