ന്യൂഡൽഹി: വിമാനയാത്രയ്ക്കായി മാസ്ക് നിർബന്ധമാക്കിയുള്ള നടപടി പിൻവലിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ആശങ്കയ്ക്ക് ശമനമുണ്ടായതിനെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നതിൽ ഇളവ് ഏർപ്പെടുത്തിയതായി അറിയിച്ച് കൊണ്ട് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കി, പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രികർക്ക് ഇനി മുതൽ മാസ്ക് ഒഴിവാക്കി യാത്ര ചെയ്യാം.
കൊവിഡ് വ്യാപനം രൂക്ഷമായ സമയം മുതലാണ് വിമാന യാത്രയ്ക്ക് മാസ്ക് നിർബന്ധമാക്കിയ നടപടി സ്വീകരിച്ചത്. ഇത് വരെ മാസ്ക് ധരിക്കാതെ വിമാനയാത്രയ്ക്കെത്തുന്നത് നിയമലംഘനമായാണ് കണക്കാക്കിയിരുന്നത്. പുതിയ ഉത്തരവിനെ കുറിച്ച് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്. ആകെ ജസംഖ്യയുടെ 0.02 ശതമാനം പേർക്ക ്മാത്രമാണ് കൊവിഡ് ബാധയുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഇളവുകളുണ്ടെങ്കിലും യാത്രക്കാർ മാസക് ധരിക്കുന്നതായിരിക്കും കൂടുതൽ സുരക്ഷിതമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |