SignIn
Kerala Kaumudi Online
Saturday, 27 April 2024 7.28 AM IST

കണ്ണൂരിലെ സർക്കാർ ഓഫീസുകൾക്ക് കെ. ഫോൺ ഏറ്റവും കൂടുതൽ സബ് സ്റ്റേഷനുകളും ജില്ലയിൽ

kphone

ആദ്യഘട്ടമായി 2100 സർക്കാർ സ്ഥാപനങ്ങളിൽ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ. ഫോൺ ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ കണ്ണൂർ ജില്ലയിലെ 2100 സർക്കാർ സ്ഥാപനങ്ങളിൽ പൂർത്തിയായി.മുണ്ടയാട്, കാഞ്ഞിരോട്, പഴയങ്ങാടി, തളിപ്പറമ്പ്, അഴീക്കോട്, തോലമ്പ്ര സബ്‌സ്‌റ്റേഷൻ പരിധിയിലാണ് കണക്ഷൻ ലഭ്യമായ സ്ഥാപനങ്ങൾ.ജില്ലയിൽ കെ -ഫോൺ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള കേബിൾ പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. വിസിബിൾ ആയ മുഴുവൻ സ്ഥാപനങ്ങളിലും അടുത്ത ദിവസങ്ങളിൽ കണക്ഷൻ ലഭിക്കും.
നെറ്റ്‌വർക്ക് ഒബ്‌സർവിംഗ് സെന്ററിൽ (എൻ.ഒ.സി) 'വിസിബിൾ' ആയ കണ്ണൂർ ജില്ലയിലെ 1051 സർക്കാർ സ്ഥാപനങ്ങളിൽ 600 എണ്ണത്തിലും കെ -ഫോൺ കണക്ഷൻ ലഭ്യമായി. ആദ്യഘട്ടത്തിൽ 2100 സർക്കാർ സ്ഥാപനങ്ങളിലാണ് കെ- ഫോൺ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായത്.

സ്കൂളുകളിലും കെ. ഫോൺ

സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, അക്ഷയകേന്ദ്രങ്ങൾ, പൊലീസ് സ്‌റ്റേഷനുകൾ തുടങ്ങി പൊതുസംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെല്ലാമാണ് കെ ഫോൺ സംവിധാനത്തിന് കീഴിലാകുന്നത്. ജില്ലയിലെ 31 സബ് സ്‌റ്റേഷനുകളിൽ മുപ്പതും ഇതിനകം പ്രവർത്തനസജ്ജമായി.
പരിയാരത്തെ സബ്‌സ്‌റ്റേഷൻ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. മുണ്ടയാടാണ് മെയിൻ ഹബ്. സംസ്ഥാനത്ത് കണ്ണൂരിലാണ് ഏറ്റവും കൂടുതൽ സബ്‌സ്‌റ്റേഷനുകളുള്ളത്.
ആദ്യഘട്ടത്തിലുൾപ്പെടുന്ന 1051 സ്ഥാപനങ്ങളിലാണ് 9 യു റാക്കുകൾ സജ്ജീകരിച്ചത്. മോഡം, യു.പി.എസ് തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ സ്ഥാപനങ്ങൾ എറണാകുളത്തെ നെറ്റ്‌വർക്ക് ഒബ്‌സർവിംഗ് സെന്ററിൽ വിസിബിൾ ആകുന്നതോടെ ഡൈനാമിക് ഐ.പി വഴി കണക്ഷൻ നൽകും. അതുകൊണ്ടുതന്നെ ഒരേസമയം നിരവധി സ്ഥാപനങ്ങളിൽ കണക്ഷൻ ലഭ്യമാകും. 312 കിലോമീറ്റർ മാത്രമാണ് ബാക്കിയുള്ളത്. 72 കിലോമീറ്റർ അടുത്ത ദിവസങ്ങളിൽ പൂർത്തിയാകും. ദേശീയപാത വീതികൂട്ടലടക്കമുള്ള സാങ്കേതിക തടസ്സങ്ങളാൽ 240 കിലോമീറ്ററിൽ കേബിളിടാൻ കഴിഞ്ഞിട്ടില്ല. 2800 കിലോമീറ്ററിലാണ് ആകെ ലൈൻ വലിക്കേണ്ടിയിരുന്നത്.

ഒരു മണ്ഡലത്തിൽ ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 500 പേർക്കാണ് അടുത്ത ഘട്ടത്തിൽ കണക്ഷൻ നൽകുന്നത്. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന പട്ടികയനുസരിച്ചാണിത് ആദ്യഘട്ടത്തിൽതന്നെ മണ്ഡലത്തിൽ 100 കുടുംബങ്ങൾക്ക് കണക്ഷൻ നൽകും.

കെ ഫോൺ പദ്ധതി

സംസ്ഥാനത്ത് ഒരു ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സ്ഥാപിക്കുകയും അത് വഴി വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതാണ് പദ്ധതി. കെ.എസ്.ഇ.ബി യും കേരളാ സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണിത്.

സെക്കൻഡിൽ 15 എം.ബി വേഗത

ദിവസം സൗജന്യം ഒന്നര ജി.ബി ഡാറ്റ

ലക്ഷ്യം, സാദ്ധ്യതകൾ

ഗ്രാമ നഗരഭേദമെന്യേ കേരളമൊന്നാകെ മികച്ച ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ടിവിറ്റി . ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് .മറ്റുള്ളവർക്ക് സബ്സിഡി നിരക്കിൽ കണക്ഷൻ .വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഓൺലൈൻ സുഗമമാകും.

മൊത്തം ചെലവ് -₹1500 കോടി

 സബ്‌ സ്‌റ്റേഷനുകൾ 374

പൂർത്തിയായത് 300

ദൈർഘ്യം 2785 കി.മീ.

പൂർത്തിയായത് 2600 കി.മി.

 തുടക്കമിട്ട വർഷം 2019

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.