കൊല്ലം: ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് അയ്യപ്പഭക്തർക്ക് ആവശ്യമായ സഹായമെത്തിക്കുന്നതിന് ഇടത്താവളങ്ങളിലും വഴിയോര വിശ്രമകേന്ദ്രങ്ങളിലും റെയിൽവേ - ബസ് സ്റ്റേഷനുകളിലും നൂറ് സേവന കേന്ദ്രങ്ങൾ തുറക്കാൻ ശബരിമല ശ്രീ അയ്യപ്പധർമ്മ പരിഷത്ത് ദേശീയ നിർവാഹക സമിതി യോഗം തീരുമാനിച്ചു. കോയമ്പത്തൂർ കെ.ജി ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പുകളും ആംബുലൻസ് സർവീസുകളും നടത്തും. ഇടത്താവളങ്ങളിൽ അന്നദാനവും ഔഷധ ജലവിതരണവും നടത്താൻ പരിഷത്ത് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകൾക്ക് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ അന്നദാനം നടത്താനുള്ള അനുവാദം നിഷേധിച്ച ദേവസ്വം ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും വെർച്ചൽ ക്യൂ ഒഴിവാക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. വി.ജെ.ഉണ്ണിക്കൃഷ്ണൻ നായരാണ് സേവന കേന്ദ്രം കൊല്ലം കോ ഓഡിനേറ്ററാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |