കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ നിരുപാധികം മാപ്പുപറഞ്ഞതിനെത്തുടർന്ന് ചലച്ചിത്ര സംവിധായകൻ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു. ഇന്നലെ കോടതിയിൽ ഹാജരായ ബൈജു നിരുപാധികം മാപ്പുപറഞ്ഞതിന് സത്യവാങ്മൂലം സമർപ്പിച്ചു. ചാനൽമുഖേന ഖേദംപ്രകടിപ്പിച്ചതിന്റെ സി.ഡിയും ഹാജരാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ,ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസ് അവസാനിപ്പിച്ചത്. മേയ് ഒമ്പതിന് ഒരു ന്യൂസ്ചാനൽ ചർച്ചയിൽ വിചാരണക്കോടതി ജഡ്‌ജി ഹണി എം. വർഗീസിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ബൈജുവിനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |