ചവറ: കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ കിണറ്റിൽ നിന്നുള്ള തീർത്ഥം ഭക്തർക്ക് മഹാപുണ്യമാകുന്നു. കടലിൽ നിന്ന് പത്ത് മീറ്റർ മാത്രം അകലെയുള്ള ക്ഷേത്രത്തിനുള്ളിലെ കിണറ്റിലെ ശുദ്ധജലമാണ് ക്ഷേത്രത്തിൽ തീർത്ഥമായി നൽകുന്നത്.
ഈ കിണറ്റിലെ വെള്ളം ക്ഷേത്ര ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ ക്ഷേത്ര മുടിപ്പുരയ്ക്ക് മുന്നിലെ കിണറ്റിലെ വെള്ളമാണ് ആയിരത്തിലധികം വരുന്ന ഭജന കുടിലുകളിലെ ഭക്തർ കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്. പൊങ്കാല അർപ്പിക്കാനെത്തുന്നവരും ഈ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്. ക്ഷേത്രത്തിനുള്ളിലെ തീർത്ഥജലം നൽകുന്ന കിണർ ഉൾപ്പെടെ അഞ്ചു കിണറുകളാണ് ക്ഷേത്ര പരിസരത്തുള്ളത്. ഉറവറ്റാത്ത ഈ കിണറുകൾ അഞ്ചും ക്ഷേത്ര ഭരണ സമിതി പ്രത്യേകം സംരക്ഷിച്ചുപോരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |