തൃശൂർ: ആനക്കല്ലിലുള്ള കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ ഇലക്ഷനിൽ ബാലറ്റ് ബോക്സിൽ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ മുൻമന്ത്രി സി.എൻ ബാലകൃഷ്ണന്റെ മകൾ സി.ബി ഗീതയുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി.
അറയുണ്ടാക്കി വ്യാജമായി വോട്ട് ചെയ്ത 50 ബാലറ്റ് പേപ്പർ ആയതിനുള്ളിൽ നിക്ഷേപിച്ച ശേഷം ബാലറ്റ് ബോക്സ് വോട്ടിംഗ് സെന്ററിലെ ഇലക്ഷനിൽ ഉപയോഗിച്ച് ഇലക്ഷൻ അട്ടിമറിച്ചെന്നാണ് കേസ്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റുമായിരുന്നു ഒന്നാം പ്രതിയായ സി.ബി.ഗീത (57) ജൂലായ് 31ന് ആനക്കല്ലിലുള്ള കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെ ഭരണസമിതി ഇലക്ഷനോടനുബന്ധിച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |