റോബർട്ടോ ലെവൻഡോവ്സ്കിയുടെ പോളണ്ട് ഇന്ന് മെക്സിക്കോയെ നേരിടുന്നു
ദോഹ : ക്ളബ് ഫുട്ബാളിൽ ഗോളുകൾ അടിച്ചുകൂട്ടി നിരവധി റെക്കാഡുകൾ വാരിക്കൂട്ടിയിട്ടുള്ള യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിലൊരാളായ റോബർട്ട് ലെവൻഡോവ്സ്കി ലോകകപ്പിലെ തന്റെ ആദ്യ ഗോൾ നേടുകയെന്ന സ്വപ്ന സാഫല്യത്തിനായി ഇന്ന് കളത്തിലിറങ്ങുന്നു. ഗ്രൂപ്പ് സിയിൽ മെക്സിക്കോയാണ് പോളണ്ടിന്റെ എതിരാളികൾ.
ജർമ്മൻ ക്ളബ് ബയേൺ മ്യൂണിന്റെ ഗോളടി യന്ത്രമായിരുന്ന ലെവനെ മെസിക്ക് പകരക്കാരനായി ബാഴ്സലോണ സ്വന്തമാക്കിയിരിക്കുകയാണ്. രാജ്യത്തിനായി 76 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ ലോകകപ്പുകളിൽ ലെവൻ അത്ര മിടുക്കനല്ല. ഒരേയൊരു ലോകകപ്പിലേ കളിച്ചിട്ടുള്ളൂ; 2018ൽ. അന്ന് ഗ്രൂപ്പ് റൗണ്ടിലെ മൂന്നു മത്സരങ്ങളിലും ഇറങ്ങി,പക്ഷേ ഒരു ഗോൾ പോലും അടിക്കാനായില്ല.
മെക്സിക്കോയുടെ വെറ്ററൻ ഗോളി ഗ്വില്ലർമോ ഒചോവയെ മറികടക്കാൻ ലെവന് കഴിയുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന കാഴ്ച.ഫിഫ റാങ്കിംഗിൽ പോളണ്ടിനേക്കാൾ ഇരട്ടി സ്ഥാനങ്ങൾ മുകളിലുള്ള ടീമാണ് മെക്സിക്കോ.
13 ഫിഫ റാങ്ക് പട്ടികയിൽ മെക്സിക്കോയുടെ സ്ഥാനം
26 ഫിഫ റാങ്ക് പട്ടികയിൽ പോളണ്ടിന്റെ സ്ഥാനം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |