SignIn
Kerala Kaumudi Online
Saturday, 27 April 2024 12.05 PM IST

നെയ്യാറ്റിൻകരയ്ക്ക് ഓവറാൾ ചാമ്പ്യൻ കിരീടം

തിരുവനന്തപുരം: പതിവ് തെറ്റിയില്ല,മെഡൽ നേട്ടം ഇരട്ടിയാക്കി നെയ്യാറ്റികര ഓവറാൾ ചാമ്പ്യൻ കിരീടം സ്വന്തമാക്കിയത് കായിക മേളയിലെ സമ്പൂർണ ആധിപത്യത്തോടെ. 26 സ്വർണവും 11 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 212 പോയിന്റുമായാണ് നെയ്യാറ്റിൻകര സബ് ജില്ല ഓവറാൾ ചാമ്പ്യൻ പട്ടത്തിൽ തങ്കലിപികളാൽ വീണ്ടും പേര് എഴുതിച്ചേർത്തത്. തൊട്ടു പിന്നിലുള്ളവരുടെ പോയിന്റിനെക്കാൾ ഇരട്ടിയിലധികം നേടിയാണ് നെയ്യാറ്റിൻകര സബ് ജില്ല കായികമേളയുടെ ഫിനിഷ് ലൈൻ തൊട്ടത്. രണ്ടാം സ്ഥാനത്തെത്തിയ നെടുമങ്ങാടിന് ലഭിച്ചത് ഏഴു സ്വർണവും 11 വെള്ളിയും മൂന്നു വെങ്കലവുമടക്കം 71 പോയിന്റ്. ആദ്യദിനം പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം നോർത്തിന് അടുത്ത ദിവസങ്ങളിൽ ആ മികവ് തുടരാൻ സാധിക്കാത്ത തിരിച്ചടിയായി. എൽ.എൻ.സി.പിയിൽ തിരശീല വീണ കായിക റവന്യു ജില്ലാ കായികമേളയിൽ നാലു സ്വർണവും എട്ടു വെള്ളിയും ഏഴു വെങ്കലവും ഉൾപ്പെടെ 68 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്താനേ തിരുവനന്തപുരം നോർത്തിന് സാധിച്ചുള്ളൂ. നാലാമത് ഫിനിഷ് ചെയ്ത ആറ്റിങ്ങലിന് അഞ്ചു സ്വർണവും രണ്ടു വെള്ളിയും മൂന്ന് വെങ്കലവുമടക്കം 38 പോയിന്റുണ്ട്.

വെല്ലുവിളിയില്ലാതെ പി.കെ.എസ്.എച്ച്.എസ്.എസ്

സമ്പൂർണ ആധിപത്യം ഇത്തവണയും തകരാതെ കാത്ത് കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എ.വ്യക്തിഗത സ്‌കൂൾ വിഭാഗത്തിൽ 10 സ്വർണവും നാലു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 68 പോയിന്റ് നേടിയാണ് പി.കെ.എസ്.എച്ച്.എസ്.എ. മികവ് തുടർന്നത്.തൊട്ടുപിന്നാലെയുള്ളത് അരുമാനൂർ എം.വി.എച്ച്.എസ്.എസാണ്. ഏഴു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 46 പോയിന്റാണ്​ അരുമാനൂരിന്റെ താരങ്ങൾ നേടിയത്.നെയ്യാറ്റിൻകര സബ്ജില്ലയെ ചാമ്പ്യൻമാരാക്കുന്നതിൽ കാഞ്ഞിരംകുളത്തിന്റെയും അരുമാനൂരിന്റെയും മത്സരാർത്ഥികൾ വഹിച്ച പങ്ക് നിർണായകമായി. ട്രാക്കിലും ഫീൽഡിലും മിന്നും പ്രകടനം നടത്തിയാണ് അവർ വീണ്ടും നെയ്യാറ്റിൻകരയെ ചാമ്പ്യൻമാരാക്കിയത്. പെൺകരുത്തിന്റെ ശക്തിയിൽ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ അഞ്ചു സ്വർണവും നാലു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 38 പോയിന്റുമായി വ്യക്തിഗത സ്‌കൂൾ വിഭാഗത്തിൽ ഓവറാൾ ചാമ്പ്യൻപട്ടികയിൽ മൂന്നാമതെത്തി. ചുണക്കുട്ടികൾ നടന്ന് നേടിയ മെഡലുകളാണ് നെടുമങ്ങാടിന് കരുത്തേകിയത്. ഗവ.വി.ആൻഡ് എച്ച്. എസ്.എസ് ആര്യനാടിന്റെ കുട്ടികളും നെടുമങ്ങാട് സബ് ജില്ലയ്‌ക്ക് മെഡൽ നേട്ടത്തിൽ ഇന്ധനമായി.

ക്രോസ് കൺട്രിയിൽ അയ്യങ്കാളി

ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ക്രോസ് കൺട്രിയിൽ വെള്ളായണി അയ്യങ്കാളി സ്‌പോർട്സ് സ്‌കൂൾ മുന്നിലെത്തി. ആൺകുട്ടികളുടെ ആറു കിലോമീറ്റർ ക്രോസ് കൺട്രിയിൽ അയ്യങ്കാളി സ്‌പോർട്സ് സ്‌കൂളിലെ എം. രമേശ് 21 മിനിറ്റ് 33.62 സെക്കൻഡിൽ ഫിനിഷ് ലൈൻ തൊട്ട് സ്വർണത്തിന് അർഹനായപ്പോൾ അയ്യങ്കാളിയുടെ തന്നെ ആർ. അമൽപ്രസാദ് 21 മിനിറ്റ് 34.62 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. ആനാവൂർ ഗവൺമെന്റ് എച്ച്.എസ്.എസിലെ എം.എസ് സജീവിനാണ് ഈ ഇനത്തിൽ വെങ്കലം ( 22 മിനിറ്റ് 57.28 സെക്കൻഡ്). പെൺകുട്ടികളുടെ നാലു കിലോമീറ്റർ ക്രോസ് കൺട്രിയിൽ അയ്യങ്കാളി സ്‌കൂളിലെ കെ.ജെ ധനലക്ഷ്മി 15 മിനിറ്റ് 35.9 സെക്കൻഡിൽ സ്വർണം സ്വന്തമാക്കി. പൊഴിയൂർ സെന്റ് മാത്യൂസ് ഹൈസ്‌കൂളിലെ അഷിദാ ദാസ്(16 മിനിറ്റ് 52.9 സെക്കൻഡ്) വെള്ളിയും പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ സി.ജെ അനൂഷ (17 മിനിറ്റ് 7.0 സെക്കൻഡ്) വെങ്കലവും നേടി.

റിലേയിൽ തിരുവനന്തപുരം സൗത്തും നെയ്യാറ്റിൻകരയും

അവസാന ദിനത്തെ തീപ്പൊരി ഇനമായ സീനിയർ വിഭാഗം 4* 400 മീറ്റർ റിലേയിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നെയ്യാറ്റിൻകര സബ്ജില്ല ജേതാക്കളായി. മൂന്നു മിനിറ്റ് 52.53 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നെയ്യാറ്റിൻകര സ്വർണത്തിന് അവകാശികളായത്. കാട്ടാക്കട(മൂന്നു മിനിറ്റ് 52.29 സെക്കൻഡ്) വെള്ളിയും പാലോട് (നാലു മിനിറ്റ് 0.91 സെക്കൻഡ്) വെങ്കലവും നേടി. പെൺകുട്ടികളിൽ തിരുവനന്തപുരം സൗത്ത് അഞ്ചു മിനിറ്റ് 23.51 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ സ്വർണത്തിന് അവകാശികളായി. അഞ്ചു മിനിറ്റ് 25.42 സെക്കൻഡിൽ ഫിനിഷ് ചെയ്ത തിരുവനന്തപുരം നോർത്ത് വെള്ളിയും അഞ്ചു മിനിറ്റ് 29 .68 സെക്കൻഡിൽ ഫിനിഷ് ചെയ്ത പാലോട് വെങ്കലവും നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.