SignIn
Kerala Kaumudi Online
Saturday, 27 April 2024 3.00 PM IST

വേദിയുണർത്തി തിരുവാതിര

തിരുവനന്തപുരം: ആദ്യദിനമായ ഇന്നലെ വൈകിട്ടോടെ ഒന്നാം വേദിയിൽ യു.പി വിഭാഗത്തിന്റെ തിരുവാതിരയോടെയാണ് വേദികൾ ഉണർന്നത്.രാത്രി വൈകിയും ഹൈസ്‌കൂളിന്റെയും ഹയർസെക്കൻഡറി വിഭാഗത്തിന്റെയും തിരുവാതിര നടന്നു.യു.പി സ്‌കൂളിനടുത്തെ ഗ്രൗണ്ട് സ്റ്റേജിൽ വഞ്ചിപ്പാട്ട് മത്സരം അരങ്ങേറി. ഹൈസ്‌കൂൾ ഗ്രൗണ്ടിലും,ശിശുവിഹാർ സ്റ്റേജിലും ചെണ്ട,തായമ്പകം,പഞ്ചവാദ്യം എന്നിവ അരങ്ങേറി.അസംബ്ലി ഹാളിലെ കഥകളിയിൽ മത്സരമുണ്ടായിരുന്നില്ല.ഹൈസ്‌കൂൾ,ഹയർസെക്കൻഡറി വിഭാഗത്തിൽ കിളമാനൂർ രാജരവിവർമ്മ ഗേൾസ് സ്‌കൂൾ വിദ്യാർത്ഥികളുടെ ഒരു ടീം മാത്രമേയുണ്ടായിരുന്നുള്ളൂ.ഈ ഗ്രൂപ്പ് എ ഗ്രേഡുമായി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.ചിത്രരചന,വിവിധ ഭാഷകളിലെ ഉപന്യാസ രചന,കവിത,കാർട്ടൂൺ എന്നീ മത്സരങ്ങളിൽ സമകാലിക വിഷയങ്ങളാണ് വിദ്യാർത്ഥികൾക്കു നൽകിയത്. ഈ മത്സരങ്ങളുടെ ഫലം അടുത്ത ദിവസം പ്രഖ്യാപിക്കും.

ഇന്ന് ഭരതനാട്യവും കുച്ചുപ്പുടിയും


കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഗ്ലാമർ ഇനമായ ഭരതനാട്യം പ്രധാന വേദിയായ കോട്ടൺഹിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും.എൽ.പി സോപാനത്തിൽ കുച്ചുപ്പുടിയും ശിശുവിഹാർ സ്‌റ്റേജിലെ അറബന മുട്ടുമുണ്ടാകും.യു.പി ഗ്രൗണ്ട് സ്റ്റേജിൽ തബല,മൃദംഗം,ട്രിപ്പിൾ ജാസ്,വൃന്ദവാദ്യം എന്നിവയും എൽ.പി മൂന്നാം നിലയിൽ ശാസ്ത്രീയ സംഗീതവും,കാർമൽ ഹാളിൽ സംഘഗാനം,സമൂഹഗാനം,നാടൻപാട്ട് എന്നിവയും ശിശുവിഹാർ ഹാളിൽ മാപ്പിളപ്പാട്ടും,ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സംസ്‌കൃത നാടകവും അരങ്ങേറും.രാവിലെ ഒൻപതു മുതൽ വേദികളിൽ മത്സരങ്ങൾ ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.